
വിധിച്ചതൊക്ക കൈനീട്ടി അതുപോലെ ഇരന്നു വാങ്ങാമെന്നു വച്ചാൽ ഈ ജന്മം പോരാതെ വരും🐧
സഅമ്മയുള്ളപ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ വെള്ളിയാഴ്ച ഖുത്തുബ കഴിയുന്നതു വരെ വീടിനു പുറത്തേക്ക് ഒരു യാത്രയുണ്ടാവില്ല 👼
ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്നമായ പാട്ട്കളും പാടി ഒരു ഒൻപതു മണിവരെ പ്രാർത്ഥനാ മുറിയിൽ തന്നെ അവർ ഇരിക്കും🚶
വൈകിട്ട് നാലുമണിക്കു കുളിച്ചു ഒരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ട ൺ സാരിയും ഉടുത്തു അവർ സന്ധ്യയാവാൻ കാത്തിരിക്കും🚶 വീടിനുള്ളിൽ
ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതന്നെ വാങ്ങി കൊടുക്കും🚶നായർ സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്താറുള്ളൂ🚶 ഭാര്യക്കു അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶 പുറത്തു പോകുബോൾ അക്കാലത്ത് വളരെ വലിയ വിലയുണ്ടായിരുന്ന അമേരിക്കൻ ജോർജറ്റോ, ഷിഫോണോ ഒക്കെ ആയിരുന്നു ഉമ്മ ധരിച്ചിരുന്നതു🚶 വീട്ടിലെ പണിക്കു നിന്ന ധാരാളം നായർ സ്തീകളിൽ എടുത്തു പറയേണ്ട ഒരു സ്ത്രീയുണ്ടായിരുന്നു🚶ഏറേ വർഷം ഞങ്ങളുടെ വീട്ടിൽ അവർ പണിക്കു നിന്നിരുന്നു🚶കൗമാരക്കാരായ ഞങ്ങളെ മക്കളെക്കാൾ നന്നായി നോക്കിയിരുന്നു🚶 നിരവധി തവണ M L A ആയിരിക്കുകയും, ദേവസ്വം പ്രസിഡനൻറാവുകയും, ശബരിമലശുടെ ചുമതല ഭംഗിയായി നോക്കി നടത്തുകയും ചെയ്തിരുന്ന B. മാധവൻ നായരുടെ മാതാവു ആയിരുന്നു അവർ🚶 പിൽക്കാലത്ത് എൻെറ പിതാവിനു ഒരു ശുപാർശയുടെ അവശ്യം വന്നപ്പോൾ B. മാധവൻനായർ അരയും തലയും മുറുക്കി ആത്മാർഥമായി പിതാവിന്റെ കൂടെ നിന്നു എന്നതു ഞാനിന്നോർക്കാറുണ്ടു🚶N.ശ്രീകണ്ഠൻനായരുടെ സ്വാധീനം ഉണ്ടായിരുന്നു അപ്പോഴൊക്കെ. എൻ.ശ്രീകണ്ഠൻ നായർ അന്ന് ലോക സഭാ എം.പി ആയിരുന്നു.
പ്രാർത്ഥനാ സമയം അടുത്ത് ചെന്ന് അതിൽ ശ്രദ്ധിക്കുകയും തമിഴ് ഭക്തി പാട്ട്കൾ (തമിഴ് മുനാജാത്തുകൾ) കൂടെ പാടുന്നതു എൻെറയും പതിവായിരുന്നു🐊 ധാരാളംപേർ അമ്മയിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ വാങ്ങാൻ വരുന്ന ഒരു കാലഘട്ടമായിരുന്നൂ അതൊക്കെ🐊അമ്മയുടെ നിർദ്ദേശം അനുസരിക്കാത്ത ഒരാണും, പെണ്ണും പാളയത്തു ഉണ്ടായിരുന്നില്ല.
പഴയ പാളയത്തെ സന്നിമേടു സ്കൂളിലായിരുന്നു ഉമ്മയുടെ വിദ്യാഭ്യാസം🚶 ആ സ്കൂൾ പിൽക്കാലത്തു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🚶
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും, 'നമസ്കാരം സാറേ'ന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു, ശിവദാസൻ എന്ന പഴയകാല ഒ സ്നേഹിതൻെറ ഭാര്യയാണു🚶 അവളെ കണ്ടു ഏറെ നാളുകളായി. അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലാണു.....കാണാൻ പോണം. അപ്പോഴാണു അടുത്തിരുന്ന സ്ത്രീയെ ശ്രദ്ധിച്ചതു ..... അവർ കരയുകയാണു🚶അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനിലയിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടം അടങ്ങാൻ അൽപം സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു🚶പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന്നു🚶 സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവും നല്ലൊരു പയ്യനായിരുന്നു🚶കുടുബത്തിലെല്ലാവർക്കും നല്ലയാൾ, മാന്യൻ യാതൊരു ദുശ്ശീലവുമില്ലാത്ത സുമുഖനായ പയ്യനായിരുന്നു🚶 അവൾക്കും അവനെ ജീവനായിരുന്നു... കുഞ്ഞിനേയും🚶
എന്നിട്ടും കേസ് തോറ്റു തുന്നം പാടിപ്പോയി🚶ഒരു പെൺകുട്ടിയുടെ സ്ത്രീ ജീവിതം നരകത്തിലാക്കാൻ പാകത്തിന് സെൻസേഷണലായി വേണ്ടാത്തതൊക്കെ എഴുതി പിടിപ്പിച്ച എല്ലാവർക്കും ആ ചോരയിൽ പങ്കുണ്ടു🚶🏼♂️കാരണം:പത്തു പന്ത്രണ്ട് വർഷം മുൻപു ടെക്നോപാർക്കിൽ ജോലിചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നതു🚶 ടെക്നോപാർക്കിലാണു പണി എന്നുകേട്ടാൽ വീടു പോലും വാടകയ്ക്ക് നൽകുമായിരുന്നില്ല🚶 ആണിനായാലും പെണ്ണിനായാലും വിവാഹാലോചന പോലും വരില്ല!! രാവിലെ ജോലിക്ക് എന്നു പറഞ്ഞു ടെക്നോളജി പാർക്ക് പോകുന്ന ആണും പെണ്ണും കെട്ടിപ്പിടിയും, ഉമ്മവക്കലുമാണെന്നാണു തലസ്ഥാനമാകെ സകലരും പറയുക🚶 'വർക്ക് ലോഡ്' എന്ന പേരിൽ അർദ്ധരാത്രി അസമയത്തു ആ ണിനേയും പെണ്ണിനേയും വീടിനടുത്ത് കാറിൽ കൊണ്ട് ഇറക്കി വിടുബോൾ നാട്ടുകാർ ഇതല്ലാതെ മറ്റു എന്താണു ഇതിനെ പറയുക🚶
അങ്ങനെ സുഗമമായ ജീവിത യാത്രക്കിടയിലാണു അവളുടെ ടെസ്റ്റ് ലീഡ് ആയി നാൽപത്തഞ്ചു-അൻപതു വയസ്സുള്ള ഒരുവൻ അവളുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ആകസ്മികമായി കടന്നു വരുന്നതുആകെ എണ്ണി പത്തുമാസത്തെ അടുപ്പം കൊണ്ടു തന്നെ അവളുടെ ജീവിതഗതിയെ അഗാധയുടെ നരകത്തിലേക്കു വലിച്ചെറിയുന്ന രീതിയിൽ കേരള സമൂഹത്തെ ആകെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകങ്ങൾക്കു അവൾ കൂടി പങ്കാളിയായി. ആ തരത്തിലുള്ള പോലീസിൻെറ നിഗമനങ്ങളാലും, വാർത്താ മാദ്ധ്യമങ്ങളുടെ സെൻസേഷണൽ പ്രചാരണങ്ങളാലും കാമുകനു തൂക്കുകയറും, മകൾക്കു ജീവപര്യന്തം ശിക്ഷയും കിട്ടിയതു🚶 ആ പെൺകുട്ടിക്കു വേണ്ടി വാദിച്ചതു വിവിധ ആവശ്യങ്ങൾക്കു എൻെറ ഓഫീസിൽ വരുന്ന പരിചയക്കാരനായ ശാസ്തമംഗലത്തുകാരൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്നു🚶
ഇതു അധികാര ഗർവ്വുള്ള സർക്കാർ ജോലിക്കാരുടെ നാടായതിനാൽ അവർ ഈ പ്രചാരണം ഭയങ്കരമായി പ്രോത്സാഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 നാലഞ്ചു നല്ല കമ്പനികളിലൊഴിച്ചു കുറച്ചു ഏറേകമ്പനികളിൽ ഇതൊക്കെ സംഭവിക്കണില്ല എന്നു തീർത്തും നിഷേധിക്കാനും പറ്റില്ല🚶അങ്ങനെയുള്ളപ്പോഴാണു ഈ പെൺകുട്ടിയുമായി ചേർന്നു കാമുകൻ അമ്മായി അമ്മയേയും, സ്വന്തം കുഞ്ഞു മകളേയും, ഭർത്താവിനേയും വെട്ടി നുറുക്കുന്ന സംഭവം നടക്കുന്നതു🚶 രണ്ടു പേരും ടെക്നോളജി പാർക്കിലെ ജോലിക്കാർ, ഭർത്താവുള്ള കാമുകി-ഭാര്യയുള്ള കാമുകൻ എന്നുകൂടി ആയപ്പോൾ തലസ്ഥാനത്തു പണ്ടേ പറഞ്ഞു കേട്ട ടെക്‌നോളജിപാർക്ക് ജോലിക്കാരുടെ ജീവിതശൈലിയെ കുറച്ചുള്ള എല്ലാം എല്ലാവരേയും സ്വാധീനിച്ചു, ടെക്‌നോളജി പാർക്കിനെകുറിച്ചു മുൻപു പരമപുഛമായി സംസാരിച്ചിരുന്ന എൻെറ അടുത്ത ബന്ധുക്കളുടെ കുട്ടികൾ ഇൻഫോസിസ്സിലും, യൂ.എസ്റ്റി.യിലും, ടാറ്റാ ലക്സിയിലും, ക്യൂബസ്റ്റിലും ഡവലപ്പർമാരായും, ടീം ലീഡ് മാരായും സ്വന്തം കമ്പനിയിലും അല്ലാതെയും പണിചെയ്യുന്നു വെങ്കിലും സകലവനും കണ്ണുതെറ്റിയാൽ വെടക്കുകളായ വീട്ടിൽ കേറ്റാൻ കൊള്ളാത്തവർ എന്നുതന്നെയാണു പൊതുവെ തലസ്ഥാനത്തെ പൊതുജനം ഇന്നും പറയുക...
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️
No comments:
Post a Comment