theflashnews.blogspot.com

Tuesday, 14 December 2021

അഹങ്കാരം ഈ ദുരന്തത്തിലും മുഖത്ത് തെളിഞ്ഞു നിൽക്കുന്നുണ്ടു

      


 ഇന്നലെ രാത്രി ഏറെ വൈകി തുടങ്ങിയ ട്രെയിൻ യാതയാണു. ഒരു പ്രത്യേക അസുഖത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.  ഏഴുമാസവും, ആറു മാസവും പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സ്നു കീഴേയും മേലേയും ഉള്ള കുട്ടികളുണ്ടു. ഘനീഭവിച്ച ദു:ഖത്തോടുകൂടിയ മാതാപിതാക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിൽ എടുത്തു നമുക്കു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ.....

 മൂക്കിൽ നിന്നു തലയിലേക്ക് ഒട്ടിച്ചു വച്ചിരിക്കുന്നു ആശുപത്രി കുഴലുകൾ .തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ ഭക്ഷണവും,   മരുന്നും, സമയാസമയം നൽകുന്നതിനുമാവും കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് തുളച്ചിട്ടിരിക്കുന്ന ഈ ആശുപത്രി ട്യൂബുകൾ. നാൽപ്പതു, അൻപതു വയസ്സിനകത്തുള്ള മാതാപിതാക്കളാണു എല്ലാവരും. ഈ മാതാപിതാക്കളുടെ തന്തമാരോ തള്ളമാരോ ഒക്കെ ട്രെയിൻ യാത്രയിൽ കൂടെ അനുധാവനം ചെയ്യുന്നുണ്ട്. അങ്ങനെ അല്ലാത്തവരും ഉണ്ട്. .സ്വയം സഹിക്കാൻ വിധിക്കപെട്ട ചില  ജന്മങ്ങളേയും  കൂട്ടത്തിൽ കണ്ടു. ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവർ ആണു ഏറിയ പങ്കും. വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ. പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു. കുഞ്ഞിനു ഒരു 4 വയസ്സ് വരാം. ഓമനത്തമുള്ള പെൺകുഞ്ഞാണു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 45 വയസ്സ് ഉണ്ടാവും തോന്നണു. ഭർത്താവിന് ഒരു 50 ഉം ഞാൻ ഊഹിച്ചു. മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ കണ്ടു അയ്യാളിൽ. ഒരു ഊശാൻ താടിക്കാരനാണു. അതുകൊണ്ടാണു ക്ഷണനേരം കൊണ്ടു ആ ഫാമിലിയെ പറ്റി ഈ മന:ഗണനമൊക്കെ നടത്താനായതു.

ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു. കാണാൻ നല്ല ചൊവ്വും നിരപ്പുമുള്ളതിൻെറ  അഹങ്കാരം ഈ ദുരന്തത്തിലും മുഖത്ത് മിന്നുന്നുണ്ടു. കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു തവണ അവളുടെ കാലിൻെറ ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെ ഇരുന്നു.
എൻെറ പ്രായം മാനിക്കാൻ അവൾക്കെന്തോ മടിയുള്ള പോലെ.
 അവർ വന്നു വണ്ടിയിൽ കയറിയ നേരം മുതൽ   ഞാൻ വശ പെശകായി നോക്കണൂ എന്നു അവൾക്കു തോന്നിയിരിക്കുമോ  ആവോ?  കുഞ്ഞുങ്ങളുടെ ഈ ആശുപത്രി കാഴ്ചകൾ ഞാൻ ട്രെയിനിൽ കാണുന്നത് ജീവിതത്തിൽ  ആദ്യമായിട്ടാണു. ആ ദുരിതം അതിശയമായി ഞാൻ ശ്രദ്ധിച്ചതു, അവരെ നോക്കുന്നതായി അവർക്കു തോന്നിയതു പോലെ എൻെറ മനസ്സ് പറഞ്ഞു.
പൊതുസ്ഥലത്തു ഞാൻ എക്സ്ട്രാ ഡീസൻറാണേ. അല്ലാത്ത സ്ഥലത്തും അങ്ങിനെ തന്ന്യാ. ഈ സർട്ടഫിക്കറ്റു എനിക്കു അടിച്ചു തന്നതു ഒരു പെണ്ണു തന്ന്യാ--മുറപ്പെണ്ണ്.

അതു അവിടെ നിക്കട്ടെ , നമുക്കു സഹയാത്രികയെ നോക്കാം. രാത്രി മുഴുവൻ ഞാനീ   ചവിട്ടേൽക്കണമല്ലോ  അതുകൊണ്ട് ഒന്നു പരിചയപെടാമെന്നോർത്തു . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...
   ആ കൈക്കുഞ്ഞിനു  ബ്രയിൻ ട്യൂമറോ, കാൻസറോ ആവാം.
അല്ലെങ്കിൽ , ഇത്രയും അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ  മലബാറിലേക്കു   priority ticket കിട്ടാൻ ഒരു സാദ്ധ്യതയുമില്ല.
  People's Welfare Council എന്ന ചാരിറ്റബിൾ സംഘടനയുടെ അമരക്കാരനായി മനസ്സ് സ്വസ്ഥമാക്കി .... ......... ഞാൻ കാതുകൂർപ്പിച്ചു വച്ചു. 
അവളുടെ ഒരു ചിരിക്കായി  കാത്തു.!!!!!!!!
അടുത്ത ചവിട്ടിനു ചോദിക്കാം....
അതിനായി ഞാൻ ഏറേ നേരം കാത്തു ...............................ഉറങ്ങാതെ...........

ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു.......കുഞ്ഞിനെ നോക്കുക എന്നുവച്ചാൽ മാതാവിനേയും നോക്കാനാവുമെന്നതാണു പുരുഷ വർഗ്ഗത്തിൻെറ പൊതുതത്ത്വം.
ഇതു ഞാൻ പറയണതല്ലാട്ടോ!
ആറ്റം ബോംബിന്റെ തിയറി പറഞ്ഞ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനും പണ്ട് ഇതു പറഞ്ഞിട്ടുണ്ട്. അതി മനോഹരിയായ സ്ത്രീയുടെ ആകാരവടിവു നോക്കിയിരുന്നാൽ യുഗങ്ങൾ നിമിഷങ്ങളായി ഓടിപ്പോകുമെന്നു. എനിക്കും നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ടു.
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. അവൾ ആ കുഞ്ഞിനെ നിശബ്ദമാക്കാൻ കിണഞ്ഞു ശ്രമിക്കണൂ. അടുത്തിരുന്ന ആ ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കു സമാധാനമായി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു.അവളെന്നെയും ഞാൻ അവളേയും നോക്കി....
എന്തൊക്കെയോ മിണ്ടാനും പറയാനുമുള്ള പോലെ.

ഏതിനും ഞാൻ തന്നെ ചോദ്യമെറിഞ്ഞൂ .
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഹ..ഹ.
ഉവ്വോ
ഞാൻ തല പൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല ഐശ്വര്യമുള്ള കുട്ടി തന്നെ.
അയ്യോപാവം പോലെ തളർന്നു ഉറങ്ങുന്നു. അമിതമായ  ക്ഷീണം കാരണം മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ ഉറങ്ങുന്നു.

 

hus നു എവിടാ പണി?
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായി ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ കളിക്കുക, രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.

സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടിവന്നു.
ഞാൻ കേട്ടിട്ടുണ്ടു.
ഞാൻ ഞെട്ടി. ...എന്താ ഈ പറയണേ. ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.
ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ സ്തുതിച്ചു.

("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!

Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper." ) ഞാൻ മനസ്സിൽ ഉരുവിട്ടു 💧

കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി ആ നോട്ടത്തിൽ. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായി അവൾ കാതോർത്തു.
പത്താം ക്ളാസ്സിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടിലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, 
ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , 
ചെവിയിലും, തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽക്കുമ്പോഴും രാത്രി ഉറക്ക യാത്രയിലും വേഷം. ഇത്രേം കണ്ടാൽ ആർക്കാ തോന്നുക ഞാൻ അച്ചി വീട്ടിലേക്കുള്ള ഗമനത്തിലാണെന്നു.

 പെണ്ണിനു തലക്കു ഭ്രാന്താവും, 
ഞാൻ  മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണംപറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കാടാംപഴി പുറത്തും ,തിരുവില്വാമലയിലും പോണം......
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ    എനിക്കായുണ്ടിവിടെ  ചാരിറ്റബിൾ സേവനങ്ങൾക്കായി....ഞാൻ പറഞ്ഞു നിർത്തി.
വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു.            എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കുന്നു........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു- -"ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ  ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ.....മേലാറ്റൂർ! മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"....................
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...
അതാണു.........................മെസ്മരിസം............ .......  ടെലിപ്പതി.... മെൻറലിസം❤️

"ഹസ്ബി അള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"


നന്മ യുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി
 പ്രാർത്ഥിക്കുന്നു
🌹
 

പാളയം നിസാർ അഹമ്മദ് 
Copyright (c) All Rights reserved  

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

🚨Google ൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരെ നേടിയതു















No comments:

Post a Comment