theflashnews.blogspot.com

Monday, 25 April 2022

വിധി വിധിച്ചതീ പ്രാണികൾക്കൊക്കയും, വിധിഹിതമഹിതമല്ലേതുമേ!!!


എനിക്ക് ഒരു ഇളയച്ഛൻ ഉണ്ടായിരുന്നു🚶    ട്രാന്‍സ്പോര്‍ട്ടില്‍ ഉന്നത പദവി വഹിച്ചിരുന്നു🚶 പ്രശസ്തനായ  ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇളയച്ഛൻ🚶ദിവാന്‍ ശങ്കരസുബ്ബയ്യരുടെ പേരക്കുട്ടിയും , ഒരു സുപ്രിംകോടതി ജഡ്ജിയുടെ  ശേഷകാരിയുമായ ഒരു സ്ത്രീയുമായി വർഷങ്ങളായി  ഇഷ്ടത്തിലായി ഓടിച്ചെന്നു ഒരുനാൾ രജിസ്റ്റര്‍ കല്യാണം കഴിക്കുകയായിരുന്നു 🔦വെളുത്തു സുന്ദരിയായ ബ്രാമണ സ്ത്രീയായിരുന്നു അവർ🚶പഴയനാളുകളായ അക്കാലത്തു വലിയ കോളിളക്കം  ഉണ്ടാക്കിയ ഹിന്ദു-മുസ്ലിം  ഒളിച്ചോട്ട  പത്ര വാർത്തയായിരുന്നു അതു🚶

  2️⃣ഇംഗ്ലീഷ് പത്രങ്ങളിൽ വളരെക്കാലം  ഇതു വാർത്തകൾ സൃഷ്ടിച്ചു 💡കേരള പോലീസ്സും, തമിഴ്നാട് പോലീസും കേരളവും, തമിഴ്‌നാടും അരിച്ചു പെറുക്കി 🚶 അന്നത്തെ കേരളത്തിലെ സകല മാധ്യമങ്ങളും വളരെ വലിയ വാർത്ത യാക്കി🚶വളരെക്കാലം ഇളയച്ഛനേയും അവരേം കുറിച്ചു ഒരു വിവരവും ആർക്കും ഉണ്ടായിരു ന്നില്ല💡 ഞങ്ങൾക്കും യാതൊരു അറിവുമുണ്ടാ യിരുന്നില്ല💡തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കുമ്പോൾ  എൻെറ പിതാവിനെ യും പോലീസ് എത്തി ഇവരെക്കുറിച്ച് അന്വേഷ ണം നടത്തി💡 തലസ്ഥാനത്തെ പുകഴ് പെറ്റ തമിഴ്  ബ്രാമണ കുടുംബം ആയിരുന്നു അവരുടേത് 💡 ഒരു സുപ്രീംകോടതി ജഡ്ജി അവരുടെ അമ്മയുടെ ജേഷ്ഠനും, അന്നത്തെ കേരള പോലീസ് ഐ ജി അവരുടെ ഏറ്റവും അടുത്ത ബന്ധുവും ആയിരുന്നു(അന്നു കേരള പോലീസിൽ ഉയർന്ന പദവി ഐജി മാത്രമാണു)🚶ഒരു നാൾ നട്ടുച്ച സമയം അവരും ഇളയച്ചനും കൂടി പാളയത്തെ ഞങ്ങളുടെ വീട്ടിൽ വന്നു🚶
എന്റെ പിതാവിനു വർഷങ്ങളായി അടുത്തു അറിയാവുന്ന "ഇല്ലം" ആയിരുന്നു ആ ഇളയമ്മയുടേതു🚸അവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു എല്ലാം പറഞ്ഞൊതുക്കി ....അവരെ കലിമ ചൊല്ലികൊടുത്തു ഇസ്ലാമില്‍ ആക്കി🚸നൂര്‍ജഹാന്‍ എന്നു പേരുമിട്ടു 🚶🚶അങ്ങനെ അവർ എന്റെ ഇളയമ്മ ആയി 🚸ചിന്നമ്മ എന്നാണു ഞങ്ങൾ വിളിക്കുന്നതു🚸 ജഗതി ശ്രീകുമാറിന്റെ വീടിനു സമീപം വാടകയ്ക്ക് വീട് എടുത്തു രണ്ടാളും താമസവും തുടങ്ങി🚸       

                              4️⃣ഹൈസ്‌കൂൾ ക്ളാസിൽ  മാത്തമാറ്റിക്സ്സിനു  ഞാൻ  വളരെ വീക്ക് ആയിരുന്നതിനാൽ അവർ എനിക്ക് ട്യൂഷൻ എടുത്തു തന്നിരുന്നു🚸ഡ്യൂട്ടി കഴിഞ്ഞു ഇളയച്ഛൻ മടങ്ങിവരുന്നതുവരെ രാത്രി  അവർക്കു കൂട്ടും,  കാവലും ഞാനായിരുന്നൂ ആ വീട്ടിൽ🚸രണ്ടു മൂന്നു വർഷം കഴിഞ്ഞു ഇളയമ്മ യുടെ മാതാപിതാക്കളും സഹോദരങ്ങളും ,ഇളയച്ഛനേയും ഇളയമ്മയേയും വഴുതക്കാട് DGP ഓഫീസിനു മുന്നിലുള്ള  അവരുടെ ബ്രമ്മാണ്ടൻ രണ്ടുനില വീട്ടിൽ കേറ്റി താമസിപ്പിച്ചു 🚸കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും ഇരു കുടുംബവും പരസ്പരം പോകുമായിരുന്നു 🚸മത്സ്യ മാംസങ്ങൾ ഒഴിച്ചുള്ള എല്ലാ വിഭവങ്ങളും അവർക്കും നന്നേ ഇഷ്ടമായിരുന്നു🚸 ചിന്നമ്മ  വിവാഹത്തിനു മുൻപേ തന്നെ കോഴിമുട്ട കഴിക്മായിരുന്നു. ചിന്നമ്മയുടെ മൂത്ത സഹോദരൻ ഒരാൾ ഉള്ളതു നന്നായി  ബിരിയാണിയും, ഇറച്ചിയും, മദ്യവും കഴിക്കുമായിരുന്നു👨 തമിഴ്നാട്ടിലെ മധുരയിൽ ഇവർക്കു ധാരാളം  വസ്തുക്കളും പുരയിടങ്ങളും ഉള്ളതിനാൽ ഇദ്ദേഹം കുടുംബമായി മധുരയിലാ യിരുന്നു താമസം👩‍🔧    അവരുടെ എല്ലാ ആചാരരീതികളും അങ്ങനെ എനിക്കും അടുത്തു നിന്നു കാണുവാനും ഭാഗഭാക്കാകുവാനും സാധിച്ചു 🚸 അവർക്കും അവരുടെ കുടുംബത്തിലെ  ബന്ധുക്കൾ ആയ സ്ത്രീ പുരുഷ ഭേദമന്യേ  സകല ബ്രാമണ പ്രജകൾക്കും  എന്നോടും വലിയ വാത്സല്ല്യമായിരുന്നു⚱️

                5️⃣ഒരു ഘട്ടത്തിൽ ശബരി മല നടവരവു മൊത്തം എണ്ണി തിട്ടപ്പെ ടുത്തി  സൂക്ഷിക്കുന്ന  ധനലക്ഷ്മി ബാങ്കിന്റെ ഖജനാവിന് ചിന്നമ്മയുടെ വീടിന്റെ വലിയൊരു ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു ⚱️ആ സീസണിൽ ശബരിമല പ്രസാദവും യഥേഷ്ടം ഞങ്ങൾക്കു അവർ അയച്ചു തരുമായിരുന്നു⚱️ എന്റെ കുടുംബവീട്ടിലോ ചടങ്ങുകൾക്കോ ഇളയമ്മ വരുമ്പോൾ അവരുടെ തലയിൽ സിന്ദൂരമോ നെറ്റിയിൽ പൊട്ടോ ഉണ്ടാകുമാ യിരുന്നില്ല🧜എന്റെ കുട്ടികൾക്കും അവരെ വളരെ പ്രീയമായിരുന്നു💡അവർക്കു തിരിച്ചും 💡
" ചിന്നമ്മ"  എന്നായിരുന്നു എന്റെ  കുട്ടികൾ അവരെ വിളിച്ചിരുന്നത് 🧯വളരെ അധികം ചികിത്സകൾ ചെയ്തിട്ടും ഇളയച്ഛനും ഇളയമ്മക്കും കുഞ്ഞുങ്ങൾ ജനിച്ചില്ല⚱️ ......നൂറുജിഹാൻ  എന്നു പേരൊക്കെ മാറ്റിയിരുന്നു-എങ്കിലും-എല്ലാ സ്ഥലത്തും നിയമപരമായും അവർ  അറിയപ്പെട്ടിരുന്നതു " പൊന്നമ്മ ഷാഹുൽഹമീദ് " എന്നു തന്നെ ആയിരുന്നു ⚱️ഇളയച്ഛനു ജോലിയുണ്ടാ യിരുന്നുവെങ്കിലും, എൻെറ പിതാവിനെപ്പോലെ  ഹോമിയോ ചികിത്സയിൽ ഇളയച്ഛനും അതീവ മിടുക്കനായിരുന്നു🚶 ചിന്നമ്മയുടെ മാതാവിനു ആസ്ത്മ മുതൽ ഒരുപാട് രോഗങ്ങൾ ഉണ്ടായിരുന്നുവത്രേ🚶 ഇളയച്ഛൻെറ ഹോമിയോ ചികിത്സയിൽ മാതാവിനു  എല്ലാ രോഗവും ഗുണമായി 🚶 അങ്ങനെയാണു മകളായ  പൊന്നമ്മ ചിന്നമ്മയുടെ  ചിന്തയിൽ ഇളയച്ഛൻ കഥാനായകനായതത്രേ🚶

         6️⃣ഉയർന്ന വിദ്യാഭ്യാസവും ഇംഗ്ലീഷ് സംഭാഷണ ചാതുര്യവും ജോതിഷ ത്തിൽ അഗാധപാണ്ഡിത്യവും ചിന്നമ്മക്കു ഒരു വലിയ ആകർഷണമായിരുന്നു🔦
              .......... വര്‍ഷങ്ങള്‍ കഴിഞ്ഞു ..........
റിട്ടയര്‍ ചെയ്ത ഇളയച്ചന്‍ 65ആം വയസ്സിൽ മരണപ്പെട്ടു🧯ഭാര്യയായി കൂടെ ജീവിച്ചു വന്ന ചിന്നമ്മക്കു ഫാമിലി പെന്‍ഷന്‍ വേണം ⚱️ഫാമിലി പെൻഷൻ ഇല്ലാതെ അവർക്കു  ജീവിക്കാൻ കഴിയുകയില്ല 🧯അവർ പെൻഷനു അപേക്ഷിച്ചു🧧 പണ്ടു ഇവർ രണ്ടുപേരും നടത്തിയ വിവാഹ രെജിസ്റ്റെര്‍ മാര്യേജ്   പെൻഷനു വേണ്ടിയുള്ള അപേക്ഷക്കു  സർക്കാർ  അംഗീകരിച്ചില്ല⚱️ അപേക്ഷ തള്ളി പോയീ ⚱️എനിക്ക് ഒരു അമ്മാവന്‍     ഉണ്ടായിരുന്നു⚱️ മുസ്ലിം ലീഗിലെ  സംസ്ഥാന പ്രമുഖനായ നേതാവായിരുന്നു ദസ്തക്കീർമാമ. 
ഞാൻ അദേഹത്തോടു പോയി  ചിന്നമ്മ യുടെ പെൻഷൻ തടസ്സം വന്ന കാര്യം പറഞ്ഞു⚱️
പാളയം പള്ളിയിൽനിന്നും പഴയ സര്‍ട്ടിഫിക്കറ്റു കിട്ടുമോന്നു നോക്കി⚱️അവിടെയല്ല കല്യാണം രെജിസ്റ്റർ ചെയ്തിരുന്നതു- ഒരു രേഖയുമില്ല💡 വേറൊന്നു  ദസ്തക്കീർമാമ സംഘടിപ്പിച്ചു തന്നു⚱️ വീണ്ടും അപേക്ഷിച്ചു⚱️ ഇളയച്ഛൻെറ പേരിലുള്ള വലിയതുക ഫാമിലി പെന്‍ഷന്‍  ചിന്നമ്മക്കു കിട്ടി തുടങ്ങി 🎤ഇളയച്ചന്‍ മരിച്ചപ്പോള്‍ മണക്കാട്ടെ പള്ളീല്‍  കൊണ്ടാണു  ഖബര്‍ അടക്കിയതു⚱️ചിന്നമ്മ മരിക്കുന്നതു വരെ എന്റെ വീട്ടിലെത്തിയാൽ സന്ധ്യ കഴിഞ്ഞേ മടങ്ങുകയുള്ളൂ ⚱️

              7️⃣കുടുംബവുമായി ഞാൻ  അവരുടെ ആ വലിയ വസതിയിൽ പോയാലും അതുതന്നെ ആയിരുന്നു അവസ്ഥ ⚱️ഞങ്ങൾ മടങ്ങുമ്പോൾ, ഇളയമ്മയുടെ 'ആത്തു"  (വീട്) മുറ്റത്തു നിൽക്കുന്ന മുല്ലയിൽ നിന്നും, മുല്ലപ്പൂ ഇറുത്തു എന്റെ ഭാര്യക്കും, മകൾക്കും മുടിയിൽ ചൂടിക്കൊടുക്കുവാൻ അവർ എന്നും  പ്രത്യേകമായ ഒരു വാത്സല്ല്യം കാണിച്ചിരുന്നു⚱️ ഇളയച്ഛൻെറ ഫാമിലി പെന്‍ഷന്‍ വാങ്ങി സന്തോഷത്തോടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോയ  ചിന്നമ്മക്കു  പെട്ടെന്നു ഒരു ദിവസം രാത്രി എന്തോ അസ്വസ്ഥത വന്നു⚱️പെട്ടെന്നു മരിച്ചു 💡എവിടെന്നൊക്കെയോ കുറേ ആളുകൾ വന്നു കൂടി⚱️ സ്വന്തക്കാർ എന്നു പറഞ്ഞു വേറെ കുറേ പേരും വന്നുകൂടി⚱️  ജീവിച്ചിരിക്കുബോൾ കൃത്യമായി കാര്യങ്ങൾ ചെയ്തു വക്കാത്തതിൽ വന്ന പിഴവായിരുന്നു അതു🎻മക്കൾ ഇല്ലാതെ പോയതു  വളരെ വലിയ പ്രശ്നമായി⚱️വഴക്കും, ബഹളവുമായി⚱️ വന്നു കൂടിയ ആളുകൾ രണ്ടു ചേരിയായി തിരിഞ്ഞു ഉന്തും തള്ളുമായി⚱️ മരണ വീട് ആകെ അലങ്കോലമായി⚱️ വഴുതക്കാട്ടെ കോടികൾ വിലയുള്ള വീടും വസ്തുക്കളും ഒക്കെ  പിന്തുടർച്ചാ അവകാശി കളില്ലാതെ ആരൊക്കെയോ തട്ടിയെടുത്തു  ✂️   പാളയം നിസാർ അഹമ്മദ്
【Copyrights©allrights reserved.】
🔕GOOGLE ൻെറ Stat Counter Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു🍒
18-1-2025 Satday N-A-R-M

                     1993 ഒക്ടോബർ 
18-1-2025-Saturday R-N-A-(M- 19-1-2025 Sunday                                                                      4.30 am)







No comments:

Post a Comment