theflashnews.blogspot.com

Wednesday, 10 September 2025

സിനിറേറിയമാറിറ്റൈമാ

ബ്രിട്ടീഷ്കാർ ഇന്ത്യ വിടുന്നതിനു മുമ്പു തമിഴ് നാട്ടിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആയിരുന്നു ആദ്യ കുറച്ചു കാലം എൻ്റെ അച്ഛന് ജോലി. സ്റ്റേഷനു തൊട്ടു അടുത്ത് തന്നെ  ക്വാർട്ടേഴ്സ് ഉണ്ടായിരുന്നു.  സ്റ്റേഷൻ വൃത്തിയാക്കുന്ന സ്വീപ്പർമാരും, സ്കാവഞ്ചേ ഴ്സും, പോർട്ടർമാരുമൊക്കെയാണു ഞങ്ങളുടെ ക്വട്ടേഴ്സും വൃത്തിയാക്കുക.  ബ്രിട്ടീഷ്കാർ പണിത ക്വാട്ടേഴ്സുകളൊക്കെ മനോഹരവും അന്നത്തെ ആധുനിക സുഖസൗകര്യങ്ങൾ ഉള്ളവയും ആയിരുന്നു. എന്നാൽ അസുഖം വന്നാൽ ചികിത്സാ സൗകര്യങ്ങൾ വളരെ കുറവാണ്. ഒരു ഡോക്ടറിനെ കാണണമെങ്കിൽ പത്തു കിലോമീറ്റർ അകലെ വരെയെങ്കിലും പോകേണ്ടിവരുമെന്നാണു പിതാവ് പഴയ കാലത്തെ ജീവിതത്തിനെ പറ്റി പറഞ്ഞിട്ടുള്ളതു. അക്കാലത്ത് തീരെ കുഞ്ഞായിരുന്ന ചേച്ചിക്കും, ചേട്ടനും, അസുഖം വന്നാൽ ഡോക്ടറെ പോയി 
കാണാൻ വളരെ ബദ്ധപ്പാടായിരുന്നു. സ്റ്റേഷൻ  പരിധിക്കു ഏഴു കിലോമീറ്റർ അകലെ ജോലി വിട്ട് പോകാൻ അനുവാദമില്ല അക്കാലത്ത്.

      2️⃣വരുന്ന ട്രെയിനുകളെ ഹാൾട്ട് ചെയ്തിട്ടു  ബോഗികളിൽ ഡോക്ടർമാരുണ്ടോ എന്നു തിരക്കി അവരെ കൊണ്ട് ചികിത്സ നേടിയ ശേഷം  ട്രെയിൻ  വിടേണ്ട പല സന്ദർഭങ്ങൾ  ഉണ്ടായതായി അച്ഛൻ  എഴുതിയിട്ടുണ്ടു. റെയിൽവേ ജോലിക്കിടയിൽ  അങ്ങനെയാണു  ഹോമിയോപ്പതി പഠിക്കാൻ അച്ഛനു അവസരം കിട്ടിയത്.  കൽക്കട്ടയിൽ നിന്നാണു അതു പഠിച്ചതു. അങ്ങനെ   British Government ൻ്റെ Ist class Homeopathy Registered Medical Practitioner ആയെങ്കിലും ബ്രിട്ടീഷ് സർക്കാ രിൽ ജോലി ചെയ്യുന്നതിനാൽ പൈവറ്റ് പ്രാക്ടീസ് അനുവദനീയമല്ല. പക്ഷേ നാട്ടിലും വീട്ടിലും ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാർക്കും ഹോമിയോ ചികിത്സ പ്രയോജന പ്പെട്ടു. ലോകത്തിൽ കിട്ടാവുന്നതിലും, വരുത്താ വുന്നതിലും  മികച്ച ഹോമിയോപ്പതി പുസ്തക ങ്ങളുടെ വലിയ ശേഖരവും, അത്യാവശ്യ ജർമൻ ഹോമിയോ മരുന്നുകളും എൻ്റെ പിതാവിൻ്റെ പക്കൽ എന്നും ഉണ്ടായിരുന്നു. അതിനാൽ പുസ്തകങ്ങളുടെ  'ഇരവ' വായനക്കായി  അനേകായിരം പ്രസിദ്ധരായ ഹോമിയോപ്പതി ഡോക്ടർമാർ വീട്ടിൽ എന്നും വരുമായിരുന്നു.  ഇംഗ്ലീഷ് അക്ഷരങ്ങൾ  കൂട്ടി വായിക്കാൻ തുടങ്ങിയ ചെറിയ ക്ലാസ്സു മുതൽ മനുഷ്യശരീര പ്രവർത്തനം മുതൽ അനാട്ടമി വരെ ഞാനും  വായിച്ചു പഠിച്ചു. മരുന്നുകൾ അവയുടെ ചേരുവകൾ,  ഒരു മരുന്നു എന്തിൽ നിന്നും എടുത്തു, ആ മരുന്നുകൾ വായ, കണ്ണു, മൂക്ക് , മനസ്സ്, യൂറിൻ, സ്റ്റൂൾ അവയെ എങ്ങനെ ബാധിക്കുന്നു, ഒരു രോഗ ലക്ഷണം എന്താണു എന്നു വരെ ഏഴാം ക്ലാസ് മുതൽ എൻ്റെ ഓർമ്മ യിൽ വെറുതെ സൂക്ഷിച്ചുവച്ചു.

  3️⃣ഒന്നിനും വേണ്ടി  ആയിരുന്നില്ല, ഒരു ലക്ഷ്യത്തിനു വേണ്ടിയും ആയിരുന്നില്ല...ഒരു നേരവും വെറുതെ  ഇരിക്കുന്ന പ്രകൃതമയിരു ന്നില്ല പഠനകാലത്ത് എൻ്റേത്. വായന തന്നെ പ്രധാന ഹോബി. സകല അറിവും കൃത്യമായി നേടി വക്കുന്നതാണു ശീലം.   ആ ചെറിയ  പ്രായത്തിൽ  ഒരു മരുന്നിൻ്റെ കവറും അതിൻ്റെ  നിറവും എന്നെ വളരെ ആകർഷിച്ചിരുന്നു. ഹോമിയോപ്പതി ഡിസ്പെൻസറിയിൽ മരുന്ന്  വാങ്ങാൻ പോയാലും ഈ കവർ കണ്ടാൽ അതെന്നെ ഇന്നും വല്ലാതെ ഒരു നൊസ്റ്റാൾജിയ പോലെ ആകർഷിക്കാറുണ്ടു.  അച്ഛൻ മരുന്നു കൾ സൂക്ഷിച്ചിരുന്ന,  ചെമ്പിൻ്റെ കെട്ടും, ചെമ്പു പിടികളും, ഉള്ളിൽ  നൂറോളം കള്ളികളു മുള്ള തടികൊണ്ടുള്ള ചെറിയ മരുന്നു പെട്ടിയിൽ ഈ മരുന്നും കവറോടു കൂടി എപ്പോഴും കാണാം.  എനിക്കു ആ മരുന്നു വാങ്ങേണ്ട ഒരു അവസരം ഇതു വരെ വന്നിട്ടില്ല.  'സിനിറേറിയമാറിറ്റൈമ' എന്ന ജർമ്മൻ തുള്ളി മരുന്നിൻ്റെ കവറാണതു. കാറ്ററാക്റ്റിനുള്ള  (തിമിരം)വിശിഷ്ടമായ ഹോമിയോപ്പതി മരുന്നാണെന്നാ പറയുക. കണ്ണിൽ തുള്ളിയായി ഒഴിക്കുമ്പോൾ ഒന്നു രണ്ടു  സെക്കൻ്റിലേക്കു നല്ല നീറ്റലായിരിക്കു മെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.... പിന്നെ നല്ല സുഖവും. വിദഗ്ധനും, പരിചയസമ്പന്നനും, പ്രായവും, പക്വതയുമുള്ള ഭിഷഗ്വരന്മാരെ കണ്ട് ഉപദേശം സ്വീകരിച്ചല്ലതെ ഏതു  മരുന്നു ശാഖ യിലെ മരുന്നുകളും ഉപയോഗിക്കരുതു.  ഏതു രോഗം വന്നാലും ഒന്നിൽ കൂടൂതൽ ഭിഷഗ്വരന്മാരുടെ ഉപദേശം വാങ്ങണം. പ്രത്യേകി ച്ചും അലോപ്പതിയിൽ. ഉടൻ ഓപ്പറേഷൻ വേണ മെന്ന് പറഞ്ഞ രോഗം, വേറെ വിദഗ്ദഭിഷഗ്വര നെ കണ്ടപ്പോൾ മരുന്നുകളാൽ മാറിയിട്ടുണ്ട് .

4️⃣MLA ആയിരുന്ന അൻവറിൻ്റെ  പേഴ്സണൽ സ്റ്റാഫിലെആൾ  തിരുവോണ പരിപാടിയിൽ  സ്റ്റേജിൽ  തുള്ളിക്കളിക്കുകയായിരുന്നു. പെട്ടെന്ന് ഹൃദയം നിലച്ച്  മറിഞ്ഞു വീണു മരിച്ചു. പെട്ടെന്നു ഹൃദയം നിലച്ചതാണു കാരണം. പ്രഥമ ശുശ്രൂഷക്കു പോലും സമയം  കിട്ടാതെയാണു   ജനങ്ങൾ മരിച്ചു വീഴുന്നതു.  പ്രസീദ്ധരായവ രുടെ മരണം തന്നെ വിലയിരുത്താം. ധനം ഇഷ്ടം പോലെയുണ്ടു, നോക്കാൻ ചുറ്റിലും ഡോക്ടർമാരുണ്ടു, അധികാരമുണ്ട്, മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി  ആശുപത്രി റെഡി. എന്നിട്ടും  നൂറുകണക്കിനു പേർ അടുത്ത  ദിവസത്തെ  ചരമകോളത്തിൽ  പടമായിരിക്കു ന്നതു നമുക്കു  കാണാനാവുന്നുമുണ്ടു. അപ്പോൾ ഏത് ചികിത്സാ ശാഖയാണു ബെറ്റർ എന്നു ആർക്കും പ്രവചിക്കാനാവു കയില്ല.  പണച്ചിലവ് കുറഞ്ഞ  ശാഖയാ വണം മനുഷ്യ  നന്മക്ക് ഏറ്റവും നല്ലത്.   ലോകം മുഴുവനുമുള്ള സകല വാർത്തകളും എൻ്റെ മുന്നിൽ പെയ്തിറങ്ങുന്നതിനാൽ ഇത്തരം മരണ വാർത്തകളുടെ വലിയ ഒരു ശേഖരം തന്നെ എൻ്റെ പക്കലുണ്ട്.  കോവിഡ് അസുഖം വന്നു, മാറിയവരും, ചത്ത കോവിഡ് വാക്സിൻ  എടുത്തവരും മാത്രമാണു പെട്ടെന്നുള്ള മറിഞ്ഞു വീണു മരണത്തിൻ്റെ ഇരകൾ. ഇതെക്കെ കാണുമ്പോൾ, ദൈവമേ !!! എന്നു വിളിക്കാനേ എനിക്കു ആവണുള്ളൂ. എല്ലാർക്കും എല്ലാ നന്മക്കുമായി പ്രാർത്ഥന. 
പാളയം നിസാർ അഹമ്മദ്,
Copyright ©allrights reserved.
                                      Author 
പാളയം നിസാർ അഹമ്മദ് (എം. നിസാർ അഹമ്മദ്) എഴുത്തുകാരൻ | പത്രപ്രവർത്തകൻ | ബ്ലോഗർ | കവി | ചീഫ് എഡിറ്റർ | ഫ്ലാഷ് ന്യൂസ് ബുള്ളറ്റിൻഡൈലി | ബ്രേക്കിംഗ് ന്യൂസ്, അന്വേഷണ റിപ്പോർട്ടുകൾ, എഡിറ്റോറിയൽ രചനകൾ

StatCounter Weekly Analitics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.                                                                               TIPS ARE APPRECIATED                     Pyatm +9194476 88232       

⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍      This post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.

Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.





 10-9-2025

No comments:

Post a Comment