theflashnews.blogspot.com

Friday, 12 September 2025

Sky-blue jeans-ഉം, white shirt-ഉം ധരിച്ച പെൺകുട്ടി .

കഴിഞ്ഞ ദിവസം അത്യാവശ്യമായി എൻ്റെ അനിയൻ്റെ മകളുടെ വിവാഹത്തിന് എനിക്കു പങ്കെടുക്കണമായിരുന്നു. എൻ്റെ പിതാവിൻ്റെ നേരെ ഇളയ അനിയനായ മുൻഷി കുട്ടിയാപ്പ യുടെ മകനാണുവൻ.  ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം തേങ്ങാപട്ടണത്താണെങ്കി ലും, അവൻ കഴിഞ്ഞ 30 വർഷമായി താമസി ക്കുന്നതു ബാലരാമപുരത്താണു. അവൻ്റെ മകളെ വിവാഹം കഴിച്ചു കൊടുക്കുന്ന വരൻ്റെ വീടും ബാലരാമപുരത്തു തന്നെ.  പെണ്ണെടുക്കു ന്നതും, പെണ്ണിനെ കെട്ടിച്ചുവിടുന്നതും നല്ല കുല ത്തിലും, സംസർഗ്ഗഗുണത്തിലും ഉള്ളവരുടെ കുടുംബങ്ങളിലല്ലെങ്കിൽ ജീവിതം ദുരിതമയമാ യിത്തീരും. വിവാഹ ബന്ധങ്ങൾക്കു സമ്പത്തിന ല്ല പ്രാധാന്യം നൽകേണ്ടത്. സംസ്കാരത്തിനും, ഉയർന്ന വിദ്യാഭ്യാസത്തിനും, അറിവിനുമാണു.
 
2️⃣ എൻ്റെ വീട്ടിൻ്റെ  നടയിൽ നിന്നും തമ്പാനൂർ  KSRTC BUS Stand വരെ ഒരു 16k.m ദൂരം ഉണ്ടാവും.  തമ്പാനൂർ ബസ്റ്റാൻ്റിൽ നിന്നും ബാലരാമപുരത്തേക്കു വീണ്ടും 15 k.m  ദൂരവും ഉണ്ട്. എനിക്കു  പെട്ടെന്നു കിട്ടിയതു ഒരു സൂപ്പർ ഫാസ്റ്റ് ബസ്സായിരുന്നു. ഭാര്യയുടെ അമ്മ മരണപ്പെട്ടതു കഴിഞ്ഞ വർഷമാണു.  ബാലരാമ പുരം പോകുമ്പോൾ മുസ്ലിം പള്ളിയിൽ കയറി മരണപ്പെട്ടുപോയ അവർക്കും,  ആ മണ്ണിൽ അടങ്ങിയിട്ടുള്ള ബന്ധുക്കളായ മറ്റു കബറാളി കൾക്കും സിയാറത്ത് ചെയ്യണമെന്ന്  വിവാഹ ക്ഷണം വന്നപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതാ ണു.  പാളയം മുസ്ലീം ജുമുഅ മസ്ജിദിൽ പോകു മ്പോഴും, ഉമ്മ, വാപ്പ, ജേഷ്ഠൻ, സഹോദരീ ഭർത്താവ്, അമ്മയുടെ ജേഷ്ഠനായ അണ്ണാച്ചി മാമാ, ഉമ്മയുടെവാപ്പ, അങ്ങനെ ആ മണ്ണിൽ  അടങ്ങിയിട്ടുള്ള പത്തു പതിനഞ്ചു തലമുറക്കെ ങ്കിലും ഞാൻ സിയാറത്ത് ചെയ്യാറുണ്ട്. എൻ്റെ കുട്ടികളും അവ ഇന്നും പിന്തുടരാറുണ്ടു.  കബർ സിയാറത്ത് (ഖബറിടം സന്ദർശിക്കൽ) എന്ന വാക്കിൻ്റെ അർത്ഥം മരണപ്പെട്ട വരെ അടക്കം ചെയ്ത സ്ഥലം സന്ദർശിക്കുക എന്നതാണ്. അവർ നമ്മളെ  കാത്തു കബറിനു പുറത്തി റങ്ങി വന്നു അവിടെ നമ്മളെ പ്രതീക്ഷിച്ചു  കാത്തിരിക്കും, എന്നൊരു വിശ്വാസം കൂടി  ഇതിൻ്റെ  പിന്നിൽ ഉണ്ടു.  സലാം പറഞ്ഞ ശേഷം ഖുറാനിലെ  വളരെ ചെറിയ ഒരു അദ്ധ്യായമായ 'ഫാത്തിഹ' ഓതുക മാത്രമാണു അവിടെ ചെയ്യുക. അല്ലാതെ  ബിരിയാണിയും, നെയ്ച്ചോ റും, ഇറച്ചികറിയുമൊക്കെ ഉണ്ടാക്കി  ആഘോ ഷമാക്കി മരണപ്പെട്ടു പോയവരുടെ പേരിൽ  വലിയ ചിലവുകൾ ചെയ്തു, വൻ തുകകൾ അതിനടിയിലൂടെ 'ആന്തുന്നത്' ഹറാമാണ്. സർവ്വശക്തനിൽ നിന്നും കൊടിയ ശിക്ഷ  നാളെ കിട്ടുക  തന്നെ ചെയ്യും. 

3️⃣ ഇസ്ലാമിക വിശ്വാസ പ്രകാരം കബർ സിയാറ ത്തിനു പല ലക്ഷ്യങ്ങളുണ്ട്:  ഖബറിടങ്ങൾ സന്ദർശിക്കുന്നത് മരണത്തെയും മരണാ നന്തര ജീവിതത്തെയും ഓർമ്മിപ്പിക്കുന്നു .ഇത് മനുഷ്യ രെ ദുനിയാവിലെ ജീവിതം നശ്വരമാണെന്ന് മനസ്സിലാക്കാനും പരലോകത്തിന് വേണ്ടിയുള്ള ഒരുക്കം നടത്താനും നമ്മെ പ്രേരിപ്പിക്കും.കബർ  സന്ദർശിക്കുന്നവർ, അവിടെ അടക്കം ചെയ്യപ്പെട്ടവർക്ക് വേണ്ടി പാപമോചനത്തിനും ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ട വരുടെ  ഖബറിടം സന്ദർശിച്ച് മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ജീവിച്ചിരിക്കുന്നവർ ക്ക് മാനസികമായ ഒരു ആശ്വാസവും സമാധാ നവും നൽകും. ഈ കബർ സിയാറത്തിനു ഇസ്ലാമിൽ വലിയ പ്രാധാന്യമുണ്ട്, അത് മിക്ക വാറും മുസ്ലീങ്ങൾക്കിടയിൽ പതിവാണ്. ഖുറാനിലെ സൂറത്തുൽ മുൽക്ക് എന്ന അദ്ധ്യായത്തിൽ പറയുന്നു :-
"തബാറക്കല്ലദീ ബിയദിഹിൽ മുൽക്ക്, 
വഹുവ അലാ കുല്ലി ശൈയിൻ കദീർ, 
അല്ലദീ ഹലക്കൽ മൗത്ത വൽഹയാത്ത  ലിയബ്‌ലുവകും, അയ്യുകും 
അഹ്സനു അമലാ.. 
വഹുവൽ അസീസുൽ ഗഫൂർ"       (സർവ്വാധിപത്യം ആരുടെ കൈയിലാണോ അവൻ അനുഗ്രഹ പൂർണ്ണനാകുന്നു.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങളിൽ ആരാണ് ഏറ്റവും നല്ല കർമ്മങ്ങൾ ചെയ്യുന്നത് എന്ന് പരീക്ഷിക്കാൻ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്‌ടിച്ചവനാകുന്നു ദൈവം. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു)

4️⃣കബർ സിയാറത്തും നടത്തി, അനിയൻ്റെ മകളുടെ വിവാഹത്തിനും പങ്കെടുത്തു ഒരു മണി കഴിഞ്ഞപ്പോൾ മറ്റൊരു സൂപ്പർ ഫാസ്റ്റിൽ തമ്പാനൂർ സ്റ്റാൻഡിലെത്തി. അവിടെ നിന്നും കൊല്ലം സൂപ്പർഫാസ്റ്റിലേക്കു വേഗം കയറി. നന്നായി വിയർത്തിട്ടുണ്ടു ഞാൻ. അതുകൊണ്ട് ഇടതു ഭാഗത്ത് ജനാലക്കു അടുത്തുള്ള സീറ്റാണു  തിരഞ്ഞെടുത്തതു. ബസ്സ് ചലിക്കുമ്പോൾ എനിക്കു ശക്തമായ കാറ്റ് കിട്ടുമല്ലോ അതാ യിരുന്നു ചിന്ത. അത്ര മാത്രം ഞാൻ ടയേഡ് ആയിട്ടുണ്ട് . വിയർത്താൽ ചെറു ചൂടുവെള്ള ത്തിൽ കുളിച്ച് ഫ്രഷ്  ആവുന്നതു വരെ എനിക്കു അസ്വസ്ഥതയായിരിക്കും. പണ്ടേയു ള്ള സ്വഭാവമാണു. ബസ്സ്ചലിക്കാൻ  തുടങ്ങി.  പുറത്തേക്കു നോക്കി ഞാനിരുന്നു. വലതു ഭാഗത്തെ ഒഴിഞ്ഞ സീറ്റിൽ എൻ്റെ തുടയെ ഉരസിക്കൊണ്ടു ചക്കപോലെ എന്തോ ഒന്നു വന്നു വീണു. വീണ സാധനത്തിനു ഒരു 'ഉന്തു' വച്ച് കൊടുക്കാനായി  ദേഷ്യത്തോടെ  വല ത്തോട്ട് മുഖം തിരിച്ചു ഞാൻ നോക്കി.  സ്ക്കൈ ബ്ലൂ ജീൻസും , കോളറുള്ള വെള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച അധികം വണ്ണമില്ലാത്ത വെളുത്തു ചന്തമുള്ള ഒരു പെൺകുട്ടിയാണു. തോലിൻ്റെ വലിയ മൂന്നു ബാഗുകൾ പല ഭാഗത്തായി വയ്ക്കാനുള്ള ശ്രമത്തിലാണവൾ. ഒന്നു മുന്നിൽ താഴെ ഞെരുക്കി വച്ചു. അടുത്ത ഒന്നു വലതു
കൈ ഭാഗത്ത് തോളിൽ തൂക്കിരിക്കുന്നു. മറ്റൊരു ബാഗ് കണ്ടക്ടറിനു നടക്കാനുള്ള വഴിയിൽ വച്ച് കൈപ്പത്തി കൊണ്ട് ബലമായി പിടിച്ചിരിക്കുന്നു. വീട്ടിലുള്ള സകല സാധനങ്ങളും പെറുക്കി ബാഗുകളിലാക്കി വന്നപോലുണ്ടു. 
എൻ്റെ നോട്ടം കണ്ടപ്പോളവക്കു തന്നെ മനസ്സി ലായിരിക്കണൂ, ഞാൻ ഇറിറ്റേറ്റഡ് ആയിരിക്കു ന്നു വെന്നു. 

5️⃣വന്ന ദേഷ്യം മനസ്സിലടക്കി ഞാൻ പറഞ്ഞു 'കഴക്കൂട്ടത്ത് ഞാനിറങ്ങുമെന്നു'. അവളുടനേ മറുപടി പറഞ്ഞു:
'ഞനതിനു മുമ്പേയിറങ്ങുമെന്നു' പറഞ്ഞിട്ടു അവൾ തുടർന്നു.
'രാവിലെ 4 മണിക്കു തുടങ്ങിയ യാത്രയാണു. ഒരു വഴിയായി.' 
 അവൾക്ക് സംസാരിക്കാൻ മടിയൊന്നുമി ല്ലെന്നു എനിക്കു തോന്നി. ഞാൻ ചോദിച്ചു  എവിടെന്നാ?
'കോതമംഗലത്ത് നിന്ന്, ശ്രീകാര്യം ചാവടിമുക്കിൽ ഇറങ്ങും' 
ഞാൻ ചോദിച്ചു 'അപ്പോ, അച്ഛനു റബ്ബറായിരിക്കും അല്ലേന്നു.' 
അവൾ പറഞ്ഞു 'റബ്ബറും ഉണ്ട്,                    അച്ഛൻ എറണാകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജറാണു.  അമ്മ വീട്ടിനു അടുത്ത് തന്നെ എയ്ഡഡ് സ്കൂൾ ഹയർസെക്കൻഡറി അദ്ധ്യാപികയാണു.
അസ്ത്രം വിട്ടതു പോലെ സൂപ്പർഫാസ്റ്റ്  പായുകയാണു. പാളയം കഴിഞ്ഞിരിക്കുന്നു. 
ഞാനവളോട് ചോദിച്ചു 'എന്തു ചെയ്യുന്നു' 
 സംസാരിക്കാൻ  ഒരാളെ കിട്ടിയ ഉത്സാഹത്തോ ടെ അവൾ പറഞ്ഞു:                  
CET യിലാണു. 
അപ്രതീക്ഷിതമായിരുന്നു എനിക്കാ മറുപടി 
ഞാൻ പറഞ്ഞു: 'WOW' 
അവൾ തുടർന്നു
'പുറത്തു ഒരു ഹോസ്റ്റലിൽ ആണു സ്റ്റേ'
ഞാൻ ചോദിച്ചു:- 'ഏതു ഇയറാ?'
'സെക്കൻഡ് ഇയർ' 
ബ്രാഞ്ച്?
'Industrial Engineering'

 6️⃣അവൾ ചോദിച്ചു 'ആ ബ്രാഞ്ച് കേട്ടിട്ടുണ്ടോ'
ഞാൻ പറഞ്ഞു: 'എനിക്കറിയാം ആ ബ്രാഞ്ച് CETയിൽ മത്രമല്ലേയുള്ളൂ'
അവൾ പറഞ്ഞു:"അതേ,CETയിൽ മാത്രമേള്ളൂ ,ആ ബ്രാഞ്ച്, അതു കൊണ്ടാണു ഇത്ര അകലെ പഠിക്കാൻ ഞാൻ എത്തിയതു"
ബസ്സ് കേശവദാസപുരം കഴിഞ്ഞിരിക്കുന്നു. അത്രയും സമയമായിട്ടും ഞാനവളുടെ പേര് ചോദിക്കാൻ മറന്നു പോയതു കൊണ്ടാവണം അവൾ പറഞ്ഞു:എൻ്റെ പേരു "മറിയം" എന്നാണു്. വോട്ടവകാശം കിട്ടിയതേള്ളൂ.
ഞാൻ ചിരിച്ചിട്ട് പറഞ്ഞു: ഖുറാനിൽ ഒരേ ഒരു സ്ത്രീടെ പേരു മാത്രമാണു പല സ്ഥലങ്ങളി ലായി എടുത്ത് എടുത്തു പരാമർശിക്കുന്നതു കന്യാമറിയത്തിൻ്റെ.
അവൾക്കറിയാമെന്നു തലകുലുക്കി.
എന്നിട്ട് : പേരെന്താന്നു ചോദിച്ചു.
നിസാർ അഹമ്മദാണു. പാളയം സ്വദേശിയാണു- ഞാൻ പറഞ്ഞു നിർത്തി.
 അവൾ തുടർന്നു.. ശ്രീകാര്യം ചാവടിമുക്കായി ഞാനിവിടെ ഇറങ്ങുന്നു.. എൻ്റെ പൂർണ്ണമായ പേരു മറിയം ജേക്കബ് പടിഞ്ഞാറ്റേതിൽ എവിടേങ്കിലും വച്ച്  കാണാം. യാത്ര പറഞ്ഞു അവൾ ഇറങ്ങി പോയി. ഞാൻ  മനസ്സിൽ പറഞ്ഞു നല്ല സംസ്കാരമുള്ള പെൺകുട്ടി.  ഇത്രയും സംസാരത്തിനിടയിൽ  ഒരിക്കൽ പോലും അവൾ ചേട്ടാ, സാറേ, അൺക്വിൾ, അപ്പൂപ്പാ എന്നു ഒരിക്കൽ പോലും സംബോധന ചെയ്തില്ല. അങ്ങനെ  വിളിക്കുകയുമരുതു. എഞ്ചിനീയറിംഗിനോ അതിനു ശേഷം സിവിൽ സർവ്വീസ്  പരീക്ഷക്കോ  പോകേണ്ടി വന്നാൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ്മാരോ, IAS ൽ നിന്നും റിട്ടയർ ചെയ്ത്  മൂത്തു നരച്ചവരോ ഒക്കെ ആവും ഇവർക്കൊക്കെ ക്ലാസ്  നയിക്കുന്നതും ട്രെയിനിംഗ്  നൽകുന്നതും. 

            7️⃣കഴക്കൂട്ടം എത്തിയപ്പോൾ ഞാനവിടെ യിറങ്ങി, എൻ്റെ വീട്ടിനടുത്തേക്കുള്ള അടുത്ത ബസ്സും  കാത്തു നിന്നു. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. ചതയദിനാഘോഷ യാത്രയാണു ബസ്സൊന്നും വരുന്നില്ല.ഞാൻ ഫോണെടുത്തു UBER CAR തിരഞ്ഞു  കാറിനു ഓർഡർ നൽകി.  നിമിഷങ്ങൾക്കകം ഒരു സ്വിഫ്റ്റ് ഡിസയർ കുണുങ്ങി കുണുങ്ങി വരുന്നു. കൈ കാണിച്ചു പിൻ ഡോർ തുറന്നു,  ആ തണുപ്പിലേക്ക് ഞാൻ ചാഞ്ഞിരുന്നു........
പാളയം നിസാർ അഹമ്മദ്
Copyrights © allrights reserved 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings  
Author:
  
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
                            

           
TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       

⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍

This post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.
Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.

Author :
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    +

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥




Wednesday, 10 September 2025

സിനിറേറിയമാറിറ്റൈമാ

ബ്രിട്ടീഷ്കാർ ഇന്ത്യ വിടുന്നതിനു മുമ്പു തമിഴ് നാട്ടിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആയിരുന്നു ആദ്യ കുറച്ചു കാലം എൻ്റെ അച്ഛന് ജോലി. സ്റ്റേഷനു തൊട്ടു അടുത്ത് തന്നെ  ക്വാട്ടേഴ്സു ഉണ്ടായിരുന്നു.  സ്റ്റേഷൻ വൃത്തിയാക്കുന്ന സ്വീപ്പർ മാരും, സ്കാവഞ്ചേ ഴ്സും, പോർട്ടർമാരുമൊക്കെയാണു ക്വട്ടേഴ്സും വൃത്തിയാക്കുക.  ബ്രിട്ടീഷ്കാർ പണിത ക്വാട്ടേഴ്സുകളൊക്കെ മനോഹരവും അന്നത്തെ ആധുനിക സുഖസൗകര്യങ്ങൾ ഉള്ളവയും ആയിരുന്നു. എന്നാൽ അസുഖം വന്നാൽ ചികിത്സാ സൗകര്യങ്ങൾ വളരെ കുറവാണ്. ഒരു ഡോക്ടറിനെ കാണണമെങ്കിൽ പത്തു കിലോമീറ്റർ അകലെ വരെയെങ്കിലും പോകേണ്ടിവരുമെന്നാണു പിതാവ് പഴയ കാലത്തെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതു. അക്കാലത്ത് തീരെ കുഞ്ഞായിരുന്ന ചേച്ചിക്കും, ചേട്ടനും, അസുഖം വന്നാൽ ചികിത്സാ സൗകര്യങ്ങൾ നന്നേ കുറവായിരുന്നു.  

      2️⃣വരുന്ന ട്രെയിനുകളെ ഹാൾട്ട് ചെയ്തിട്ടു  ബോഗികളിൽ ഡോക്ടർമാരുണ്ടോ എന്നു തിരക്കി അവരെ കൊണ്ട് ചികിത്സ നേടിയ ശേഷം  ട്രെയിൻ  വിടേണ്ട ചില സന്ദർഭങ്ങൾ വരെ ഉണ്ടായതായി അച്ഛൻ  എഴുതിയിട്ടുണ്ടു. റെയിൽവേ ജോലിക്കിടയിൽ  അങ്ങനെയാണു അച്ഛൻ ഹോമിയോപ്പതി പഠിക്കാൻ ഇടയായതു.  കൽക്കട്ടയിൽ നിന്നാണു അതു പഠിച്ചതു. അങ്ങനെ   British Government ൻ്റെ Ist class Homeopathy Registered Medical Practitioner ആയെങ്കിലും ബ്രിട്ടീഷ് സർക്കാരിൽ ജോലി എടുക്കുന്നതിനാൽ  പുറത്തു ഒരു ചികിത്സ നടക്കുകയില്ല. പക്ഷേ നാട്ടിലും വീട്ടിലും ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാർക്കും അതു പ്രയോജനപ്പെട്ടു. ലോകത്തിൽ കിട്ടാവുന്നതിലും, വരുത്താവുന്നതിലും  മികച്ച ഹോമിയോപ്പതി പുസ്തകങ്ങളുടെ വൻ ശേഖരവും, അത്യാവശ്യ ഹോമിയോ മരുന്നുകളും എൻ്റെ പിതാവിൻ്റെ പക്കൽ ഉണ്ടായിരുന്നു. അതിനാൽ പുസ്തകങ്ങളുടെ  'ഇരവ' വായനക്കായി  അനേകായിരം പ്രസിദ്ധരായ ഹോമിയോപ്പതി ഡോക്ടർമാർ വീട്ടിൽ എന്നും വരുമായിരുന്നു.  ഇംഗ്ലീഷ് അക്ഷരങ്ങൾ  കൂട്ടി വായിക്കാൻ തുടങ്ങിയ ചെറിയ ക്ലാസ്സു മുതൽ മനുഷ്യശരീര പ്രവർത്തനം മുതൽ അനാട്ടമി വരെ ഞാനും  ഓർമ്മകളിൽ സൂക്ഷിച്ചു. മരുന്നുകൾ അവയുടെ ചേരുവകൾ,  ഒരു മരുന്നു എന്തിൽ നിന്നും എടുത്തു, ആ മരുന്നുകൾ വായ, കണ്ണു, മൂക്ക് , മനസ്സ്, യൂറിൻ, സ്റ്റൂൾ അവയെ എങ്ങനെ ബാധിക്കുന്നു, ഒരു രോഗ ലക്ഷണം എന്താണു എന്നു വരെ ഏഴാം ക്ലാസ് അടുപ്പിച്ചു തന്നെ എൻ്റെ ഓർമ്മയിൽ സൂക്ഷിച്ചു.

  3️⃣ഒന്നിനും അല്ല......ഒരു ലക്ഷ്യത്തിനും വേണ്ടിയുമല്ല.....ചെറുപ്പത്തിൽ ഒരു നേരവും വെറുതെ  ഇരിക്കുന്ന പ്രകൃതമയിരുന്നില്ല എൻ്റേത്. വായന തന്നെ പ്രധാന ഹോബി.   ആ ചെറിയ  പ്രായത്തിൽ  ഒരു മരുന്നിൻ്റെ കവറും അതിൻ്റെ  നിറവും എന്നെ വളരെ ആകർഷി ച്ചിരുന്നു. ഹോമിയോപ്പതി ഡിസ്പെൻസറിയിൽ  പോയാലും ഈ കവർ കണ്ടാൽ അതെന്നെ ഇന്നും വല്ലാതെ ഒരു നൊസ്റ്റാൾജിയ പോലെ ആകർഷിക്കാറുണ്ടു.  അച്ഛൻ മരുന്നുകൾ സൂക്ഷിച്ചിരുന്ന,  ചെമ്പുകെട്ടും , ചെമ്പുപിടികളും, ഉള്ളിൽ  നൂറോളം കള്ളികളുമുള്ള തടികൊണ്ടുള്ള ചെറിയ മരുന്നു പെട്ടിയിൽ ഈ മരുന്നും കവറോടു കൂടി എപ്പോഴും കാണാം.  എനിക്കു ആ മരുന്നു വാങ്ങേണ്ട ഒരു അവസരം ഇതു വരെ വന്നിട്ടില്ല.  'സിനിറേറിയമാറിറ്റൈമ' എന്ന ജർമ്മൻ തുള്ളി മരുന്നിൻ്റെ കവറാണതു. കാറ്ററാക്റ്റിനുള്ള   (തിമിരം) അതി വിശിഷ്ടമായ ഹോമിയോപ്പതി മരുന്നാണെന്നാണു പറയുക. കണ്ണിൽ തുള്ളി യായി ഒഴിക്കുമ്പോൾ ഒന്നു രണ്ടു  സെക്കൻ്റിലേ ക്കു നല്ല നീറ്റലായിരിക്കുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.... പിന്നെ നല്ല സുഖവും. വിദഗ്ധനും, പരിചയസമ്പന്നനും, പ്രായവും, പക്വതയും ഉള്ള  ഭിഷഗ്വരന്മാരെ കണ്ട് ഉപദേശം സ്വീകരിച്ചല്ലതെ ഏതു  മരുന്നു ശാഖയിലെ മരുന്നുകളും ഉപയോഗിക്കരുതു.  ഒരു രോഗം വന്നാൽ ഒന്നിൽ കൂടൂതൽ ഭിഷഗ്വരന്മാരുടെ ഉപദേശം വാങ്ങുന്നതാണു ഏറെ നല്ലതെന്നേ ഞാൻ പറയൂ. 

4️⃣കഴിഞ്ഞ ദിവസം അൻവർ M.LA യുടെ പഴയ പേഴ്സണൽ സ്റ്റാഫ്  നിയമസഭയിലെ  തിരുവോണ പരിപാടിയിൽ അത്യാഹ്ളാദമായി  സ്റ്റേജിൽ  തുള്ളിക്കളിക്കുകയായിരുന്നു. പെട്ടെന്ന്  മുന്നോട്ടു മറിഞ്ഞു വീണു. മരിച്ചു. പെട്ടെന്നു ഹൃദയം നിലച്ചതാണു. പ്രധമ ശുശ്രൂഷക്കു പോലും സമയം  കിട്ടാതെയാണു   ജനങ്ങൾ മരിച്ചു വീഴുന്നതു. ലോകം മുഴുവനുമുള്ള സകല വാർത്തകളും എൻ്റെ മുന്നിൽ വരുന്നതിനാൽ ഇത്തരം മരണ വാർത്തകളുടെ വലിയ ഒരു ശേഖരം തന്നെ എൻ്റെ പക്കൽ ഉണ്ടു. കോവിഡ് അസുഖം വന്നു മാറിയവരും, ചത്തകോവിഡ് വാക്സിൻ  എടുത്തവരും മാത്രമാണു പെട്ടെന്നുള്ള മറിഞ്ഞു വീണു മരണത്തിൻ്റെ ഇരകളത്രേ. ദൈവമേ !!! എന്നു വിളിക്കാനേ എനിക്കു ആവണുള്ളൂ. എല്ലാർക്കും എല്ലാ നന്മക്കുമായി പ്രാർത്ഥന. 
പാളയം നിസാർ അഹമ്മദ്,
കോപ്പിറൈറ്റ്സ്©ആൾറൈറ്റ്സ്റിസർവ്ട്
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings  
Author
 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


 .StatCounter Weekly Analitics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.                                       TIPS ARE APPRECIATED                 

 Pyatm +9194476 88232       


⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍nThis post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.

Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.





 10-9-2025

Saturday, 6 September 2025

ചകോരം(കവിത)-Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings


                          








ചകോരം
പോകുന്നു ഞാനിപ്പോൾ പ്രഭാതത്തിൽ കാണാമെന്നാശയോടെ-
കാത്തിരിപ്പിൻ വ്യഥയും പേറി 
ഒറ്റയാനായ് ഞാനലയുന്നു.

ഇണയെ തിരഞ്ഞെൻ വീടിൻ ചാരത്തെത്തിയൊരീ-
ഇണപക്ഷിതൻ മനം 
ആരറിവൂ മിത്രമേ!

ജീവിതം ഹോമിക്കാനായ്, 
ഒരുങ്ങുമീ കിളി തന്നുള്ളം, 
എൻമുന്നിൽ തേങ്ങലായ്,വീണുടയുന്നൂ 
 നിമിഷാർത്ഥത്തിൽ.

പെൺമനം നാമറിയുക, 
വിട ചൊല്ലും നേരത്താവും, 
കനൽകട്ടയോ, നിൻ മുഖകാന്തിയോ,
എൻ മനമുരുകുന്നു!!!
പ്രസിദ്ധീകരിച്ചതു: 2014 ഡിസംബർ 27
പാളയം നിസാർ അഹമ്മദ് 
©പകർപ്പവകാശം പ്രസാധകനു മാത്രം 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings  
Author;
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸.  
 TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       

⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍

This post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.
Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.





Thursday, 4 September 2025

ജന്മാന്തര കൃതം പാപം വ്യാധി രൂപേണ ജായതേ,



വളരെ വേഗതയിൽ ഒരു അംബാസിഡർ കാർ വീടിൻ്റെ മുന്നിൽ വന്നു നിന്നു ഡോറുകൾ തുറന്നു ശക്തമായി വലിച്ചടക്കുന്ന ശബ്ദം കേട്ടാണു ഞാൻ മുറ്റത്തേക്ക് ഓടിപ്പോയതു. അന്നു ഞാൻ വളരെ ചെറിയ കുട്ടിയാണു.  ആറിലാണു പഠിക്കുന്നതു. വന്ന മൂന്നു പേരേയും കണ്ടപ്പോൾ മനസ്സിലായി. തേങ്ങാപട്ടണത്തു നിന്നും എൻ്റെ  പിതാവിൻ്റെ  രണ്ടു അനിയൻന്മാരും, മറ്റൊരാൾ പിതാവിൻ്റെ അച്ഛൻ്റെ  അനിയനുമാണു. ആഹ്ലാദം കൊണ്ട് ഞാൻ തുള്ളിച്ചാടി. അത്രകണ്ട് ഇഷ്ടമാണു എനിക്കു അവരെ.   

2️⃣വളരെ മൃദുവായും വളരെയധികം സ്നേഹത്തോടെയും, ഇസ്ലാമിയത്തിൻ്റെ എല്ലാ അദബോടെയും, ബഹുമാനത്തോടെയും തേനൂറുമ്പോലെയും മാത്രമേ ഒരു ചെറിയ കുഞ്ഞിനോടു പോലും അവരൊക്കെ തമിഴിൽ സംസാരിക്കുകയുള്ളൂ. അതിനുള്ളിൽ അച്ഛനും അമ്മയും പുറത്തേക്ക് ഓടിവന്നു. അവരെ സ്വീകരിച്ചു അകത്തേക്ക് കൊണ്ടു പോയിരുത്തി.    അവർ വന്നതിൻ്റെ വിശേഷ ങ്ങൾ അമ്മയോടും, അച്ചനോടും പറയുന്നതു,  ഞാനവിടെ ഒരു ഭാഗത്തിരുന്നു ശ്രദ്ധിച്ചു കേട്ടു. അച്ഛൻ്റെ രണ്ടു അനിയന്മാർക്കും ഗവണ്മെൻ്റ് സർവ്വീസിലാണു അന്നു ജോലി. ഒരാൾ KSRTCയിലും മറ്റേയാൾ ഹിന്ദി-അറബി അദ്ധ്യാപകനുമാണു. എൻ്റെ പിതാവിൻ്റെ അച്ഛൻ്റെ അനിയനെ ഞങ്ങൾ 'കണ്ണുപ്പാ' എന്നാണു വിളിക്കുക. അക്കാലത്ത് മുസ്ലിം പേരുകളോടൊപ്പം മുഹമ്മദ് കണ്ണു, നൂഹ്ക്കണ്ണു, അഹമ്മദ് കണ്ണു എന്നൊക്കെയാണു എഴുതുക.  എൻ്റെ പിതാവിൻ്റെ അച്ഛൻ്റെ, അനിയൻ്റെ പേരിനു പിന്നിലും കണ്ണു (Khan) എന്നുണ്ട്. അതു കൊണ്ടാണു അദ്ദേഹത്തെ ഞങ്ങൾ  "കണ്ണുപ്പാ"എന്നു വിളിക്കുന്നതു. എൻ്റെ  അച്ഛൻ്റെ  പിതാവിനെ "ഉപ്പുപ്പാ" എന്നാണു വിളിക്കുക. രണ്ടു പേർക്കും  വലിയ ബിസ്സിനസ്സ് ആണു.ഇവിടെ ഇത്ര തിടുക്കപ്പെട്ട് ഇവർ വന്നതു കണ്ണാശുപത്രിയിൽ പോകാനാണു. അന്നു ഒട്ടും പകിട്ടില്ലാത്ത രണ്ടു കണ്ണാടി വില്പന കടകളും, ഗവൺമെൻ്റിൻ്റെ ഒരേയൊരു  കണ്ണാശുപ ത്രിയുമേ  തിരുവനന്തപുരത്തുള്ളൂ.  അതു ജനറൽ ഹോസ്പിറ്റലിനു താഴെയുള്ള ഗവൺ മെൻ്റ് ഒഫ്താൽമിക് ഹോസ്പിറ്റലാണതു.    

3️⃣ഇവർ ഇവിടെ വരുന്നതിനു തലേ ദിവസം   കണ്ണുപ്പ കുളിച്ചു വന്ന ശേഷം അദ്ദേഹത്തിൻ്റെ കണ്ണിൽ നല്ല ചുവപ്പ് നിറം വന്നത്രേ.  അതു ചൊറിച്ചിലും നീറ്റലും ആയി മാറി. പാളയത്തു ഞങ്ങൾ താമസിക്കുന്നതു കാരണം അടുത്തു ള്ള കണ്ണാശുപത്രിയിലെ ധാരാളം ജീവനക്കാരെ അറിയാം. പലരും ഞങ്ങളുടെ വീട്ടിൻ്റെ മുന്നിലൂ ടെ മാർക്കറ്റിലൂടെ കയറിയാണു ജോലിക്കു  പോകുന്നതു. ധാരാളം പരിചയക്കാരും ഉണ്ടവിടെ.  അപ്പോൾ തന്നെ ചിലരെ കണ്ണാശുപത്രിൽ  വേണ്ട സഹായങ്ങൾക്കു ചട്ടം കെട്ടി. കണ്ണുപ്പായെ അവിടെ അഡ്മിറ്റ് ചെയ്തു.  ഒരാഴ്ച കഴിഞ്ഞപ്പോൾ  കണ്ണുപ്പാ യും, ഇളയച്ഛന്മാരും മടങ്ങി വീട്ടിൽ വന്നു. പക്ഷേ ഇളയച്ഛന്മാർ മാത്രമേ വീട്ടിലേക്ക് ഇറങ്ങി വന്നുള്ളൂ.   വളരെ ശബ്ദം  താഴ്ത്തി എന്തൊ ക്കെയോ എൻ്റെ  പിതാവിനോട്  ദു:ഖ ഭാവത്തിൽ പറഞ്ഞിട്ടു വേഗം മടങ്ങി ചെന്നു  കാറിൽ കയറി. അതുവരെ കണ്ണുപ്പ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. വാഹനം വേഗം  പുറപ്പെട്ടു പോയി..... ഏറെ നേരം വീട്ടിൽ നിശബ്ദതയായിരുന്നു. എനിക്കു ഒന്നും മനസിലായില്ല. എൻ്റെ പിതാവിനോട് ഞാൻ ചോദിച്ചു എന്തു കൊണ്ടാണു കണ്ണുപ്പ വീട്ടിലേക്ക് ഇറങ്ങി വരാത്തതെന്നു? കണ്ണിൽ ചുവപ്പിറങ്ങിയതു കൊണ്ടു അദ്ദേഹത്തിൻ്റെ കാഴ്ചപോയി. അടുത്ത കണ്ണിലേയും കാഴ്ച നഷ്ടമായെന്നു അച്ഛൻ മറുപടി പറഞ്ഞു. എത്ര വയസ്സായി എന്നു ഞാൻ ചോദിച്ചു 45എന്നു മറുപടി... ഈ കുടുംബത്തിലെ വളരെ ഏറെ ദാന ധർമ്മഷ്ടനും, ആർക്കും എന്തും സഹാനുഭൂതിയോടെ കൊടുത്തു സഹായിക്കുന്ന ആളായിരുന്നത്രെ കണ്ണുപ്പ.
  
   4️⃣ബ്രാഹ്മണനായി വന്ന ഇന്ദ്രനു കവച  കുണ്ഡലങ്ങൾ ദാനം ചെയ്ത കർണ്ണനെപ്പോലെ മഹത്വമുള്ള ആളായിരുന്നത്രേ കണ്ണുപ്പ. അന്നു ചെറിയ കുട്ടിയായിരുന്ന ഞാൻ ഇതൊക്കെ കേട്ടു ഒരുഭാഗത്ത് മാറിപ്പോയിരുന്നു ചിന്തിച്ചു. എനിക്കു ഒന്നും മനസിലായില്ല. ഇത്രയും ദാന ധർമ്മിഷ്ടനായ കണ്ണുപ്പാക്കു  ഈ ചെറുപ്രായ ത്തിലേ രണ്ടു കണ്ണിലേയും കാഴ്ച പോയതു ഓർത്ത് എനിക്കു മനസ്സിൽ ഏറെക്കാലം വിഷമം തോന്നി. അദ്ദേഹം എങ്ങനെ ഇനി ജീവിക്കുമെന്ന ചിന്ത ഏറെക്കാലം എൻ്റെ  മനസ്സിൽ വിഷമമായി നില നിന്നിരുന്നു.എനിക്കു ആറിൽ പഠിക്കുമ്പോഴേ കാഴ്ച കുറവ് ഉണ്ടായിരുന്നു.  വീട്ടുകാർക്കും അറിയില്ല എനിക്കും അതറിയില്ല.  നന്നായി പഠിക്കുന്ന ആളായതിനാൽ ആരും അതു ശ്രദ്ധിക്കാതെ പോയി. ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കുന്ന വിദ്യാർ ഥിയായതു കൊണ്ട് നല്ല ഉയർന്ന മാർക്കും ലഭിച്ചിരുന്നു. ഏഴാം ക്ലാസിൽ എത്തിയപ്പോൾ ബ്ലാക്ക്  ബോർഡിൽ എഴുതിയിട്ട കണക്കിൻ്റെ ഉത്തരം, ഇരിക്കുന്ന ബഞ്ചിൽ ഇരുന്നു പറയാൻ  അദ്ധ്യാപകൻ പറഞ്ഞപ്പോൾ  ഞാൻ ബ ബ്ബ ബ്ബ യായി. ആ അധ്യാപകൻ എന്നെ ബോർഡിൻ്റെ അടുത്തേക്ക് വിളിച്ച്  ഉത്തരമെഴുതാൻ പറഞ്ഞു. ഞാൻ എഴുതി. അങ്ങനെ അന്നു മുതൽ കണ്ണട വക്കാനും തുടങ്ങി. ദൂരക്കാഴ്ച ക്കു കണ്ണാടി ഇല്ലെങ്കിൽ കാഴ്ച ദുഷ്കരമാണ് കണ്ണിലെ പ്രകാശം സന്ധ്യ പോലെ മങ്ങും.  അകലെയുള്ള ആളെ തിരിച്ചറിയാനു മാവില്ല.      കൺപോളകൾ ചുഴിച്ചു സൂക്ഷിച്ചു നോക്കി യാൽ സ്ത്രീകൾ അതു തെറ്റായി ധരിക്കാനും, തല്ലു കിട്ടാനും അതു ധാരാളം മതി.   

       5️⃣S.S.L.C.കഴിഞ്ഞപ്പോൾ വിജയ വാർത്ത പറയാൻ കണ്ണുപ്പായെ ഞാൻ കാണാൻ പോയി. വീട്ടിൽ പോയ ഉടനെ പയ്യെ ഞാനദ്ദേഹത്തെ  'കണ്ണുപ്പാ' ന്നു നീട്ടി വിളിച്ചു. മോനേ നിസാറ്... വാ..... ഉക്കാര് ( ഇരിക്കൂ) എന്നു  അരുമയോടെ  മറുപടിയും വന്നു. കാഴ്ച ഇല്ലെങ്കിലും സ്വരവും, പാദസ്പർശവും കൊണ്ട്  ഒരാളെ തിരിച്ചറി യാനാവും..എങ്കിലും  കണ്ണുകളിലെ കാഴ്ച--- അതു-- പ്രാധാന്യമേറിയതാണു..ഒരാളെ വേദനിപ്പിക്കുമ്പോൾ, അരുതാത്തത് ചെയ്യു മ്പോൾ,  ബുദ്ധിമുട്ടുകൾ സൃഷ്ടിപ്പിക്കുമ്പോൾ  ഒരാളുടെ  ഒരേ ഒരു ഫ്യൂസേ  ജഗദീശ്വരനു ഉരാനുള്ളൂ!!!  കാഴ്ചയുടെ ✒️ അതോടെ നിങ്ങളുടെ ജീവിതം കഴിഞ്ഞു....അതു നിങ്ങളുടേതായാലും.... സന്തതി പരമ്പര കളിലുള്ളവരുടേതായാലും....... ഡിം.
ജന്മാന്തര കൃതം പാപം, 
വ്യാധി രൂപേണ ജായതേ, 
തച്ഛാന്തി രൗഷ ധൈർ 
ദാനൈർ ജപ ഹോമാർച്ച നാദിഭി:                      (മുൻ ജന്മങ്ങളിലെ പാപങ്ങൾ രോഗങ്ങളായി ഈ ജന്മത്തിൽ ഉണ്ടാകുന്നു.  അവയ്ക്ക് ഔഷധങ്ങൾ, ദാനങ്ങൾ, ജപം, ഹോമം, ആരാധനകൾ എന്നിവ കൊണ്ട് ശാന്തി വരുത്താമെന്നാണു ഈ ശ്ലോകത്തിൻ്റെ  അർത്ഥം) 
ഇതു കൊണ്ടൊന്നും ഭൂരിഭാഗം പേർക്കും രോഗ, ദുരിത, കാലങ്ങൾ മാറുകയില്ല. അപ്പോൾ മരണാന്ത്യം വരെ ഇങ്ങനെ ജീവിതം ജീവിച്ചു തീർക്കുകയേ കരണീയമുള്ളൂ.
പാളയം നിസാർ അഹമ്മദ്,
പകർപ്പവകാശം പ്രസാധകനിൽ മാത്രം നിക്ഷിപ്തമാണു. 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author :
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


StatCounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു.                                       TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       

⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍n❤️💕💕💕💕❤️❤️💕💕❤️💕💕❤️❤️💕💕❤️

This post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.
Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.



















09-09-2025  Ay,As,R, കോട, കാട്ടാ, വിജ






         Heart attack വരുമ്പോൾ09-09-2025

 കഴുകൻ തീറ്റ 



ഹൈജംബ് പിള്ളേർ 
   നിസ്കാരം നടത്തിയ വരെ ചവിട്ടുന്ന പൊ ലീസ്