theflashnews.blogspot.com

Tuesday, 27 June 2023

"തൊള്ളക്കാതന്മാർ"

ശൈശവത്തിൽ ഇടവ എന്ന സ്ഥലത്തു കുറച്ചു കാലം താമസിക്കാനുള്ള യോഗമുണ്ടായിരുന്നു.ഇടവ  മുസ്ലിം ഹൈസ്കൂൾ വീടിൻ്റെ വലത് ഭാഗത്ത് എതിരെ ഒരു പത്തു വീടുകൾക്ക് അകലെ ആയിരുന്നു.എൻ്റെ സഹോദരനും, സഹോദരിയും അല്പ കാലം പഠിച്ചതു ആ സ്കൂളിൽ ആയിരുന്നു. ഞാൻ 1,2, ക്ളാസ്സുകൾ പഠിച്ചതു വീടിനു ഇടതു ഭാഗത്തേക്ക് അല്പം ദൂരം നടന്നാൽ ഒരു റെയിൽവേ ലവൽ ക്രോസ് ഉണ്ട്. അതു കഴിഞ്ഞ് വീണ്ടും കുറേ ദൂരം കൂടി നടന്നു വേണം എൻ്റെ പ്രൈമറി സ്കൂളിൽ പോകുവാൻ. ഞങ്ങൾ താമസിച്ചിരുന്നതു സിംഗപ്പൂരിൽ ജോലിയായി പോയ ഒരു സ്രാങ്കിൻ്റെ വക വലിയൊരു വീട്ടീൽ വാടകക്കു ആയിരുന്നു.

  

2️⃣ റെയിൽവേയാണു അതിന് വാടക നൽകുക.  റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ക്വാർട്ടേഴ്സ് എന്നാണതു അറിയപ്പെടുക.   ആദ്യകാലത്തു ഇടവ റെയിൽവേ സ്റ്റേഷനു  ക്വാർട്ടേഴ്സ് ഇല്ലായിരുന്നു.   റെയിൽവേ സ്റ്റേഷനു സമീപം തന്നെ താമസിക്കണം എന്ന നിബന്ധനയുണ്ടു. മിക്കവാറും എല്ലാ സ്റ്റേഷനിലും  ഫസ്റ്റ് ക്ലാസ് വെയിറ്റിംഗ് റൂമിനെക്കാൾ ഭംഗിയായി ടൈൽസ് പാകിയ മനോഹരമായ ക്വാർട്ടേഴ്സ് ആണു അന്നു ഞങ്ങൾക്കു കിട്ടുക... അന്നത്തെ ആധുനിക മട്ടുപ്പാവ് വീട്. ടെറസ് വീട് എന്നണു അതിനെ ഇന്നു പറയുക. പിന്നെ പിതാവ് ട്രാൻസ്ഫർ ആയപ്പോൾ   പിൽക്കാലത്ത്  സിനിമാ നടനും, സംവിധായകനുമൊക്കെ ആയ ബാലചന്ദ്രമേനോൻ്റെ പിതാവാണു അവിടെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആയി ചാർജ് എടുക്കാൻ വന്നതു. ഇടവയിലും പരിസരത്തും മുസ്ലിം സ്രാങ്കുമാരായിരുന്നു (ബോട്ട് ഓടിക്കുന്ന ഡ്രൈവർ)­ ഏറ്റവും കൂടുതൽ താമസിച്ചിരുന്നതു. അവരൊക്കെ അന്നു സാമ്പത്തികമായി നല്ല നിലകളിൽ ആയിരുന്നു.  എങ്കിലും കുടുംബ പരമായ മഹിമ പറഞ്ഞു   സ്രാങ്കന്മാരുടെ കുടുംബങ്ങളുമായി   ഞങ്ങളുടെ ഇടയിലെ മുസ്ലിം കുടുംബങ്ങൾ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയില്ല🚴കുടുംബമഹിമ പറഞ്ഞു ഊറ്റം കൊണ്ടിട്ടു യാതൊരു കാര്യവും ഇക്കാലത്തില്ല🚴 ഇപ്പോ ജാതിയും, മതവും വിട്ടു വിവാഹം നടത്തി ശ്രദ്ധ നേടിയും, ഹൈക്കോടതി കേസ്സും, പൊലീസ് കേസ്സും, പത്രവാർത്തയാക്കിയും, ലോക ശ്രദ്ധ നേടുന്നതാണല്ലോ സ്റ്റൈൽ🚴 സ്നേഹിച്ചു, പ്രേമിച്ചു പരിവട്ടമാക്കി പരസ്പരം  അഭിനയിച്ചു തള്ളി ,"നെപ്പോളിയൻ ബോണപ്പാട്" മാരാവാനാണു സകല കുടുംബങ്ങൾക്കും താല്പര്യം 🚴 ചുളുവിൽ യുദ്ധം ജയിച്ച വീരസ്യവും, വിവാഹ പ്രസിദ്ധിയും കിട്ടും 🚴    

                

                          3️⃣ ഇക്കാലത്തും കുടുംബ മഹിമയിൽ പല തരത്തിലുള്ള വേർതിരിവും, പുശ്ചവും വിവാഹ സമയത്ത് നില നിൽക്കുന്നു. ഡ്രൈവർമാർ,  ഇറച്ചിവെട്ടുകാർ, മത്സ്യവില്പനക്കാർ, കുടനന്നാക്കു- ന്നവർ, മുടികളയുന്ന ഒസ്സാമാർ,  മുതലായവരെ വിവാഹ പന്തലിൽ ക്ഷണിച്ചതായി കണ്ടാൽ അന്തസ്സും, കുടംബമഹിമയുമുള്ളവർ  ബഹളമുണ്ടാക്കി  ഇറങ്ങിപ്പോകുന്ന സമ്പ്രദായം 1975വരെ കേരളത്തിൽ രൂക്ഷമായി നിലനിന്നിരുന്നു.   വരൻ്റെ വീട്ടുകാർക്കു മുന്തിയ പരിഗണന ആദ്യം കിട്ടിയില്ലെങ്കിലും അടിനടക്കും🚴 എല്ലാ സംസ്ഥാന ങ്ങളിലും അതു ഇന്നും തുടരുന്നു 🚴 തിരുവനന്ത പുരം ജില്ലയിലെ പൂന്തുറ, ബീമാപള്ളി, മാണിക്ക വിളാകം, ബംഗ്ലദേശ്, വലിയതുറ, പെരുമാതുറ,  പുതുക്കുറിച്ചി, മണവാളക്കുറിച്ചി മുതലായ സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികളേയും , ആൺകുട്ടികളേയും വിവാഹ ബന്ധങ്ങൾക്കു എടക്കുകയോ, കൊടുക്കുകയോ ചെയ്യുകയില്ല. വാ മൊഴി പറഞ്ഞു കേട്ടിട്ടുള്ളതു 'തൊറ' സംസ്കാരം എന്നതിനാലാണെന്നാണു പറയുക. യാഥാർത്ഥ്യവും അതാണു. സംസാരത്തിലും, പ്രവർത്തികളിലും, പൊരുമാറ്റത്തിലും ഒട്ടും സംസ്കാരം കാണുകയേയില്ല. ജനിക്കുന്ന കുട്ടികളെപ്പോലും സംസ്കാരത്തോടെയും, സംസർഗ ഗുണത്തിലും വളർത്താൻ ആ ഭാര്യാഭർത്താക്കന്മാർക്കു ആവുകയും ഇല്ലത്രേ.  മറ്റു മതത്തിൽ നിന്നു കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്  വന്നവരെ  മൂന്നു തലമുറ കഴിയുന്നതുവരെ "തൊള്ളക്കാതന്മാർ" എന്നു പറഞ്ഞു കുടുബപരമായ വിവാഹ-മരണ-മംഗള ചടങ്ങുകളിൽ നിന്നു ഇന്നും അകറ്റി നിർത്തുന്നു. അക്കാലത്ത് പർദ്ദ, മഫ്ത ധരിച്ച ഒരൊറ്റ മുസ്ലിം സ്ത്രീകളെപ്പോലും തിരുവനന്തപുരം, കൊല്ലം, എറണാകുളം, കന്യാകുമാരി,തിരുന്നെ­ൽവേലി വരെ മുതലായ ജില്ലകളിൽ കാണാനാകുമായിരുന്നില്ല.

        4️⃣കൂട്ടത്തിൽ പറയട്ടെ പാറയിൽ ഷംസുദ്ദീൻ, T A മജീദ് M L A, വക്കം പുരുഷോത്തമൻ,  വക്കംമൗലവിയുടെ കുടുംബത്തിലെ  ഡോക്ടർ. മുഹമ്മദ് എന്നിവരുടെ കുടുംബവുമായി ഞങ്ങൾ അവിടെ താമസിച്ചിരുന്ന അഞ്ചു വർഷക്കാ ലത്തെ നാളുകളിലും പിൽക്കാലത്തും  വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു.   പിൽക്കാലത്ത് Dr. മുഹമ്മദിന്റെ അവശ്യ പ്രകാരം എൻ്റെ ജേഷ്ഠൻ അദ്ദേഹത്തിൻ്റെ മകളെ വിവാഹം ചെയ്യുകയുണ്ടായി .എന്നാൽ അഞ്ചാറു വർഷത്തെ ദാമ്പത്യത്തിനിടക്കു അവർ തമ്മിലുണ്ടായ അസ്വാരസ്യം  വിവാഹ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ആ പെൺകുട്ടിക്കു വിവാഹത്തിനു മുൻപ് തന്നെ ഉണ്ടായിരുന്ന ചില രഹസ്യ സൗഹൃദങ്ങൾ വിവാഹ ശേഷവും തുടർന്നു വന്നതു അംഗീകരിച്ചു കൊടുക്കാൻ ജേഷ്ഠൻ തയ്യാ റവാതെ വന്നപ്പോൾ ആ ബന്ധം അകന്നു. എന്നാൽ ജേഷ്ഠന്റെ മരണകാലം വരെ ആബന്ധം വേർപെടു ത്തപ്പെട്ടിരുന്നില്ല എന്നതു എടുത്തു പറയേണ്ടതാണു. കുടുംബ ങ്ങൾ തമ്മിലുള്ള സൗഹൃദവും അതു പോലെ തുടർന്നു.   ജേഷ്ഠഭാര്യയെ ഞാൻ മതിനി എന്നായിരുന്നു വിളിച്ചിരുന്നത്.  അവർക്കെന്നെ ഇഷ്ടവും, സഹോദര തുല്ല്യം ജീവനുമായിരുന്നു എന്നതും ഇവിടെ എടുത്തു പറയേണ്ട ഒരു വസ്തു തയാണു❤️‍🩹   NB: ഈ വിവരണം കേരളത്തിലെ അന്നത്തെ ബാല്യ കാലമാണു🌟കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന പദവിയിലെ എൻ്റെ പിതാവിന്റെ ആർഭാടകരമായ നിരവധി അധികാരങ്ങളുള്ള യൂണിഫോം ഔദ്യോഗിക കാലഘട്ടവുമാണു, സത്യ സന്ധമായി കുറിക്കുന്നതു.  കാലംമാറി.എല്ലാവർക്കും ജ്ഞാനം വന്നു. അങ്ങനെ എഴുത്തിനെ കണ്ടാൽ മതിയാകും❣️   പാളയം നിസാർഅഹമ്മദ്       
പകർപ്പവകാശം പ്രസാധകനും മാത്രം© 

Monday, 26 June 2023

Thiruvananthapuram Kazhakootam Technopark is a very beautiful sky view at night ❗

 തിരുവനന്തപുരം-കഴക്കൂട്ടം-ടെക്നോപാർക്ക് രാത്രിയിലെ അതി മനോഹരമായ ആകാശ കാഴ്ചയിൽ

               







👑👑👑👑👑👑👑👑👑👑👑👑👑👑👑

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
SpecialCourtesy:♨️

P:S Picture and News courtesy with thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ ALL COPY RIGHTS BELONGS TO THEIR RESPECTIVE OWNERS π 

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦


Sunday, 25 June 2023

ഓർമ്മക്കായ് പകർന്നവ, ഇവിടെ ഞാൻ വിട്ടേ പോകൂ🔥


മേലാട ചാർത്തുന്നൂ
മഴമേഘം കിഴക്കതിൽ,
പ്രതീക്ഷിക്കാം കാറും കോളും
നളെയോ മറ്റന്നാളോ.                                           
ആശയായി കാത്തിരുന്നാൽ                                                  യാതൊന്നും നടക്കില്ല,                                     
കൈവന്ന ഭാഗ്യത്തെ                      
ഞാനല്ലോ തച്ചുടച്ചു.                        
എന്നും ഞാൻ കാത്തിരിക്കാം,             
നിൻ പദനിസ്വനം കേൾക്കാൻ,              
മഴത്തുള്ളി കിലുക്കമെൻ         
കർണ്ണങ്ങളെ മറയ്ക്കുന്നല്ലോ.
പോകുന്നു ഞാനിപ്പോൾ, 
കാത്തിരിക്കാം നാളേക്കായ്,
അകലേക്കാണും കിരണം
ചാരത്തായണഞ്ഞീടാൻ.
തേനൂറുമാ നിമിഷമോർത്താൽ,
മിഴി നനയുന്നതെപ്പൊഴു
ദിഗന്തങ്ങൾ ഭേദിച്ചെൻ മനം,
പറന്നെത്തെന്നൂ നിൻ ചാരേ!
ഇന്നു ഞാൻ മറഞ്ഞീടുകിൽ,
കേഴഴുതൊരിക്കലും നീ,
ഓർമ്മക്കായ് പകർന്നവ,
ഇവിടെ ഞാൻ വിട്ടേ പോകൂ.
പാളയം നിസാർ അഹമ്മദ്.
copy rights reserved©                                                           -   07.2.2011 ൽ പ്രസിദ്ധീകരിച്ചു

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦

                ദുഃഖം 

ദുഃഖത്തിൻ ആഴങ്ങളിൽ, 

ആരവങ്ങളിൽ സാന്ത്വനങ്ങളിൽ,
ഒരു വാക്യം നെയ്യാൻ 

ഞാനൊരുങ്ങാം
വാക്കിനാൽ, നമുക്കൊരു 

ചിത്രം വരയ്ക്കാം,                                                    കയ്പേറും മധുരം, 

തോൽവിയാൽ 

വെളിച്ചം വീശും,

നീ ചുമക്കും ഭാരങ്ങളിൽ 

നിഴലിച്ച നിഴലിൽ, 
കവിത ദു:ഖം
ശമിപ്പിക്കുന്ന 
തൈലമായിരിക്കട്ടേ!


ഇരുണ്ട നിമിഷങ്ങളിൽ, 

സത്യം നിറഞ്ഞാൽ, 

സഹിഷ്ണുതയുടെ സൗന്ദര്യം                                  വെളിപ്പെടാൻ ഒരുങ്ങുന്നു

തിളങ്ങുന്ന, ശക്തിയും, 

ധൈര്യവും, വീര്യം നൽകും,                                        കണ്ണീരിലും  ദുഃഖമൊരു 

ക്യാൻവാസ് തീർക്കുന്നു .

വിശാലമാമീ പ്രത്യാശയിൽ 

ശാന്തി മന്ത്രം നിറങ്ങൾ ചാലിക്കട്ടെ!


ദുഃഖത്തിൻ കൊടുങ്കാറ്റിലും

ശക്തമാം ശക്തിയോടെ ആഞ്ഞടിക്കാമെന്നാലും
തകർന്ന ഹൃദയങ്ങൾക്കും അതിൻ

 ഗതി കണ്ടെത്താൻ കഴിയുന്നു.

താഴ്ന്ന താഴ്‌വരകളിലെ, 

പ്രതീക്ഷയിൻ ചിറകേറി 

പറന്നുയരുക, രാത്രിയിൽ 

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ                                        നിൻ്റെ ആത്മാവുയരട്ടെ 

നിന്നെ ബന്ധിപ്പിക്കും 

വേദന ഒഴിയട്ടെ!

ആലിംഗനം ചെയ്യുമാ പാടുകൾ, 

ജ്ഞാനത്തിന്റെ വിത്തുകൾ 

സമ്മാനിക്കുന്നു.

നീ എഴുതുമീ ഓരോ വാക്യത്തിലും, 

വേദനയകറ്റും  മഴയായി മാറീടുക 

ദുഃഖത്തിന്റെ മണ്ഡലത്തിൽ, 

ഹൃദയത്തെയും മനസ്സിനെയും 

നന്നാക്കാൻ ഒരു കവിയുടെ

 ആശ്വാസം നീ കണ്ടെത്തുക.


നിൻ്റെ എഴുത്താണി താളിൽ 

മൃദുവായി ചലിക്കട്ടെ 

മഷിയാൽ, നിൻ്റെ സങ്കടം 

സ്വർണ്ണ മുനയായി മാറിടട്ടെ, 

ഓരോ വരിയിലും നിൻ്റെ 

ആത്മാവുയരുമ്പോൾ 

ആശ്വാസം! നിന്നെ ത്തേടിയെത്തി,

നിന്നിൽ ശാന്തത നിറക്കട്ടെ !

പാളയം നിസാർ അഹമ്മദ്,
copyrights©allrights reserved 
 June 26 , 2023  തിങ്കളാഴ്ച  രാത്രി 
എഴുതിയ  ആധുനിക കവിത...
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦

Friday, 23 June 2023

ചൈനയിലെ ഇപ്പോഴത്തെ ഹരം. കടലിലെ കല്ലു. മസാല ചേർത്ത് വില്പന. മസാല കഴിച്ചിട്ട് കല്ല് ദൂരെകളയുക. വയറ്റിൽ കല്ല് പോകാതെ ശ്രദ്ധിക്കണം 🚗The current trend ihina


മത്സ്യം എന്തൊക്കെ ഭക്ഷിക്കും. ക്ഷുദ്ര ജീവികൾ വാഴാത്ത ആഴക്കടലിൽ നെയ്മീൻ പോലെയുള്ള കടൽ മത്സ്യങ്ങൾക്കു നല്ല ഭക്ഷണം ലഭിക്കും. എന്നാൽ ഈ തുപ്പലുകുടിയൻ മീനുകൾക്കു കിട്ടുന്നവ, പഴുതാര,ഒച്ചു,തേൾ, അട്ട, തുപ്പൽ, മലം എന്നിവയാണു.  ഇതു കണ്ട് നോക്കൂ 🔥What do fish eat?  In the deep sea, where there are no harmful organisms, marine fish such as neem can find good food.  But what these spittle-drinking fish get are snails, snails, scorpions, leeches, spittle, and feces.  Check this out

മുന്നിലുള്ള പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ട രീതി അമ്മ കരടി സ്വന്തം കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നു👁️‍🗨️ A mother bear teaches her cubs how to
overcome the obstacles ahead.

ചിരി ഏതു അസുഖങ്ങൾ ക്കും ഒരു സിദ്ധൗഷധമാണെന്നു മാത്രമല്ല . ഒരു അസുഖങ്ങളും ശരീരത്തിൽ  വരാതിരിക്കാനും ചിരി തന്നെ യാണു മനുഷ്യനു വേണ്ടതു.

കാട്ടിൽ മാത്രം ജീവിക്കുന്ന മനുഷ്യരുടെ ധൈര്യം  വളരെ പ്രധാനമാണ്. അക്രമ കാരികളായ ഹിംസ്രജന്തുക്കളെ  ഒരു ചെറിയ കമ്പിൻ്ററ കഷണം കൊണ്ട് ഒക്കെ യാണു ഈ മനുഷ്രർ അകറ്റി നിർത്തുന്നതും അനുസരിപ്പിക്കുന്നതും

ചൈനയിലെ ഇപ്പോഴത്തെ ഹരം. കടലിലെ കല്ലു. മസാല ചേർത്ത് വില്പന.  മസാല കഴിച്ചിട്ട് കല്ല് ദൂരെകളയുക. വയറ്റിൽ കല്ല് പോകാതെ ശ്രദ്ധിക്കണം 🚗The current trend in China.  Stone in the sea.  Sold with spices.  Eat the masala and throw away the stone.  Be careful not to get stone in the stomach


     മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ യാണു  വെറുതെ  ഏറെ നേരം ഇരുന്നാൽ ബോറഡിക്കും ശരീരവേദനയുണ്ടാകും. അപ്പോ ൾ സ്വയം ഏതെങ്കിലും കളികളിൽ ഏർപ്പെടുന്നു
   ശബ്ദാതി വേഗതയിൽ സഞ്ചരിക്കുന്ന ബ്രിട്ടീഷ് എയർ വെയ്സിൻ്റെ കോൺകേഡ് വിമാനം ആണിതു

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
SpecialCourtesy:♨️

P:S Picture and News courtesy with thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ ALL COPY RIGHTS BELONGS TO THEIR RESPECTIVE OWNERS π 

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦



Thursday, 22 June 2023

ഉപയോഗത്തിൽ യഥാർത്ഥ തോക്കിനെക്കാൾ ഭയാനകം



 ഹയാന കഴുതപ്പുലിയെ ഭയന്നിട്ടു  അമ്മയുടെ അരികിൽ  ഓടി അണഞ്ഞ കുട്ടി ജിറാഫിനെ സംരക്ഷിക്കുന്ന അമ്മ ജിറാഫ് 
മൈക്കിൾ ജാക്സൻ ആവാനുള്ള പാവപ്പെട്ട കുറേ ആളുകളുടെ കഠിന ശ്രമത്തിലാണ് 

കീചെയിൻ തന്നെയാണു എന്നാൽ യഥാർത്ഥ തോക്കിനെക്കാൾ ഭയാനകം തന്നെ 

വേറിട്ടൊരു മിടുക്കൻ കാഴ്ച കൾ

ZZZZZZZZZZZZZZZZZZZZZZZZ
SpecialCourtesy:

P:S Picture &News courtesy with thanks to all the news medias around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ All copyrights belongs to their respective owners

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

 

Wednesday, 21 June 2023

കഥാകാരനായി അലഞ്ഞ കുറച്ചു നാളുകൾ


പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി👑 ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയീ .....🎒അഞ്ഞൂറ് റുപ്പിക തന്നു🎓 ..കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും , കാമ്പിശ്ശേരി ചേട്ടനും (കൗമുദി,ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു💎സിനിമ ക്കാര്‍ക്ക് നല്ല കോളടിച്ചു 💦അവർ വീണ്ടും വന്നപ്പോള്‍, ഈ നച്ച പിച്ച പണി ഇനി നടപ്പില്ലെന്നു സിനിമാക്കാരെ ഞാൻ ഓട്ടിച്ചു വിട്ടു🕶️ ഇത്തിരി സമ്പന്നന്‍ ആയപ്പോള്‍, ഒരു പെണ്ണും കെട്ടി🐕പെണ്ണും പിള്ളക്ക് അന്ന് വായനാ ശീലം തീരെ ഇല്ലായിരുന്നു ..


🐵ഒരു സഹൃദയയും അല്ലായിരുന്നു🐵. ഇന്നിപ്പോൾ രംഗമൊക്കെ മാറി എഴുത്തിനു പിന്നിലെ മുഖ്യ ചാലക ശക്തി ഭാര്യയും മക്കളുമാണേ .....💌ചൂലിന്റെ മൂട്ടിലെ തട്ടു കിട്ടാറേയില്ല🦊 സ്വധികൾ അങ്ങനെയാണു!! ഭർത്താവിന്റെ ഇഷ്ടം എന്താണോ അതുതന്നെയാണു ഭാര്യയുടെയും ഇഷ്ടം🌷കഥ എഴുത്ത് എന്ത് മിനക്കെട്ട പണിയാണെന്ന് അറിയുമോ നിങ്ങള്‍ക്ക്‌🐂 അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം, ചിന്തിക്കണം, കുഞ്ഞു ,തൊട്ടിലില്‍കിടന്നു കരയുമ്പോള്‍ ആട്ടി കൊടുക്കണം , സ്വയം കട്ടന്‍ ഇട്ടു കുടിക്കണം 🐃 ഇടയ്ക്കിടയ്ക്ക് പേനയില്‍ മഷി നിറയ്ക്കണം🐅നേരം വെളുക്കാറാകുമ്പോള്‍ കിടന്നു ഉറങ്ങണം 🐅 പെണ്ണും പിള്ളക്ക് അതുകാരണം എന്നെ ഒട്ടും പിടുത്തവുമില്ല🦁 എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും,സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് പെട്ടെന്ന് നിറയും...🦁 ഒരു നാള്‍ മുറി വൃത്തി ആക്കാന്‍ വന്ന അവള്‍, കൈയെഴുത്ത്പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച്‌ നോക്കി 🐅ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് 🐅 തട്ട് കിട്ടിയ പാടെ ഞാന്‍ കട്ടിലിൽ എഴുന്നേറ്റിരുന്നു🐈 എന്നെ നോക്കി അവള്‍ അലറി; "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ (കമലസുരയ്യ) അശ്ലീലം എഴുതുന്നോ 🐈കൊച്ചു പുസ്തകം ഇറക്കലാണോ നിങ്ങടെ പണി " അതിവിടെ വേണ്ട 🐯 കലഹം മൂത്ത് അടിയും , വക്കാണവും ആയി🐈 അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു🐱 ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്കണ്ടു പോകരുത് 🐱നിബന്ധനയും വച്ചു🐈ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി. 🐱 അല്ലായിരുന്നെങ്കിൽ ഞാനും
ഒരു MT ആയിപ്പോയേനെ 🐈.............(empty)

📍📍📍📍📍📍📍📍📍📍📍📍📍📍📍
ഖദർവാലാ ആയും കുറേനാൾ..(next page)📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Trivandrum. Government Intermediate College, Thycaud, Trivandrum. His Highness the Maharaja Government University College, Trivandrum. My professors(HODs) are Sarvasree:- O.N.V. Kurup,  Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
SpecialCourtesy:♨️

P:S Picture and News courtesy with thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦


Tuesday, 20 June 2023

എങ്ങനെയുണ്ടു കാറുകളുടെ സഞ്ചാരംHow is the movement of cars?






ഒരു മനുഷ്യന്റെ വായ് ക്കുള്ളിൽ ഇതൊക്കെ പോകുമെന്നു വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല.വീഡിയോ   വാർത്ത എൻ്റെ വകയുമല്ല.I am not ready to believe that all this will go in the mouth of a man. The video news is not mine.

എങ്ങനെയുണ്ടു കാറുകളുടെ സഞ്ചാരം   

How is the movement of cars?



മിടുക്കൻ നായ, പിന്നിൽ കരടിയെ കണ്ട നായ രക്ഷപ്പെടാൻ യജമാനനു മുന്നറിയിപ്പ് നല്കുന്നു

Clever Dog The dog, seeing the bear behind him, warns his master to escape


The mystery of hiccups




 ZZZZZZZZZZZZZZZZZZZZZZZZ
SpecialCourtesy:

P:S Picture &News courtesy with thanks to all the news medias around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ All copyrights belong to their respective owners

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

 

Wednesday, 14 June 2023

പാട്ടുകാരനായും കഥാകാരനായും അലഞ്ഞ നാളുകൾ!!!🌹


"പാട്ടുകാരനായി അലഞ്ഞ നാളുകൾ!!!🌹
                                                     
             1️⃣വളരെ മുൻപു ബേബി മാമൻ  എന്നും വീട്ടിൽ വരുന്ന കാലം ...... 🚶(എസ്റേററ്റു ബേബി - പ്രഭാ യേശുദാസിന്റെ പിതാവു, വളരെ വലിയ ധനാഢ്യനും ഉന്നത ക്രിസ്ത്യൻ കുടുംബ മഹിമയുമുള്ള ആളും എൻ്റെ പിതാവിൻ്റെ ക്ലാസ് മെറ്റുമായിരുന്നു)📌  സാമ്പത്തിക സാമുദായിക  കാരണങ്ങളാൽ പ്രഭയെ ദാസിനു വിവാഹം ചെയ്തു കൊടുക്കാൻ വിമുഖനായിരുന്നു ബേബിമാമൻ🦄ബന്ധുക്കളുടെയും ,സുഹൃത്തുക്കളുടെയും അഭിപ്രായവും, ദാസ്സിന്റെ സ്വഭാവവും ബേബിമാമൻ അന്വേഷിച്ചു നടക്കുന്ന കാലം📌രണ്ടു പ്രമുഖ സിനിമാ നടന്മാർ ഞങ്ങളുടെ ബന്ധുക്കളായതിനാൽ യേശുദാസിനെ കുറിച്ചു അന്വേഷിക്കാൻ  ബേബി മാമൻ മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു 

           2️⃣തിക്കുറിശ്ശി സുകുമാരൻ നായരും, ബേബിമാമനും, ചിറയിൻകീഴിലെ നടൻ GK.പിള്ളയും പിൽക്കാലത്ത് പ്രേംനസീർ ആയ അബ്ദുൽ ഖാദറും, പ്രേംനവാസ് ആയി അറിയപ്പെട്ട അബ്ദുൽ വഹാബും, ആക്കോട്ടെ അഡ്വക്കറ്റു  ചിറയിൻകീഴ്  Y അബ്ദുൽ സലാം,മിയാൻ മുതലാളി,  ഖദീജ ടാക്കീസ് ഉടമയും  ഒക്കെ ഏതു രഹസ്യങ്ങളും പരസ്പരം കൈമാറുന്ന തരത്തിലുള്ള എൻ്റെ  പിതാവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരുമായിരുന്നു💞 ഇവരൊക്കെ ചിറയിൻകീഴ്  റയിൽവേ  സ്റ്റേഷൻ മാസ്റ്റർ  ഓഫീസിലും, സ്റ്റേഷൻ മാസ്റ്റർ ക്വാട്ടേഴ്സുകളിലെയും
നിത്യ സന്ദർശകരായിരുന്നു 💞 അക്കാലത്ത്   ടിക്കറ്റ്കളും, റിസർവേഷൻ ടിക്കറ്റ്കളും , കുറ്റിവക്കാനാണു ഈ എന്നുമുള്ള അറട്ടയടി സന്ദർശനങ്ങൾ💞 നന്നേ ചെറിയ പ്രായത്തിൽ തന്നെ പിതാവിനു ബ്രിട്ടീഷ് ഗവൺമെന്റ് റയിൽവേയിൽ ജോലികിട്ടി 💕16വയസ്സിൽ. രണ്ടു വർഷത്തെ റെയിൽവേ ട്രെയിനിംഗും, മോഴ്സ് കോഡ് ട്രയിനിംഗും, സിഗ്നലിങ്ങ് ട്രെയിനിംഗും, ഫയർ ആൻ്റ്  സേഫ്റ്റി ട്രെയിനിംഗും, പ്രഥമിക മെഡിക്കൽ  ശുശ്രൂഷ ട്രെയിനിംങ്ങും  കഴിഞ്ഞാണു ജോലിയിൽ പ്രവേശിച്ചതു... വളരെ വർഷങ്ങൾ കഴിഞ്ഞും   ഖാദറിനും, വഹാബിനും യാതൊരു ജോലിയും ഇല്ലാതിരുന്നു. തൊഴിലൊന്നും ഇല്ലായിരുന്നു വെങ്കിലും  നസീർമാമ ഹബീബമാമിയെ വിവാഹം ചെയ്തു 💕 എൻ്റെ  ഉമ്മ യുടെ  മൂത്ത ജ്യേഷ്ഠൻ്റെ  വിവാഹത്തിന്  താലിപൂട്ടുന്ന ചടങ്ങ്  ചെയ്തതു പുതുപ്പയ്യൻ്റ  ഏകസഹോദരി ആയതുകൊണ്ട്  എൻ്റെ  ഉമ്മ ആയിരുന്നു 💕 അതിൻ്റെ  തൊട്ടു അടുത്ത ദിവസമായിരുന്നു ഹബീബ മാമിയുടെ വിവാഹവും💕അപ്പോൾ താലിപൂട്ടുന്ന വിഷയം വന്നു💕ആ സമയം അബ്ദുൽ ഖാദറിൻ്റെ മുത്ത സഹോദരിയായ സുലേഖ കുഞ്ഞു  ഭർത്താവിനെ യുദ്ധസമയം കാണാതെ ആയതിനാൽ ഏഴുവർഷമായി  അവർ വിധവയായാണു ചിറയിൻകീഴ്  ആകെ അറിയപ്പെട്ടിരുന്നതു💕 പള്ളി ക്കാരും കാരണവന്മാരും ബന്ധുക്കളും കൂടിയാലോചിച്ച്   താലി പൂട്ടാൻ ഉമ്മായുടെ പേരു നിർദേശിച്ചു.💕 അങ്ങനെ  എൻ്റെ  ഉമ്മ യാണു രണ്ടു  സഹോദരിമാർക്കും വേണ്ടി  മതിനി ആയി താലി പൂട്ടിയത് 💕   പിൽക്കാലത്ത്  പ്രസിദ്ധിയൊക്ക വന്നപ്പോൾ ചില  ബന്ധുക്കൾക്കു   ചൊറിഞ്ഞു തുടങ്ങി എങ്കിലും, സുലേഖകുഞ്ഞു, പ്രേംനസീർ, പ്രേംനവാസ്, ഹബീബമാമി  എന്നിവർ അവരുടെ  മരണകാലം വരെ  ബന്ധസ്വന്തത്തേക്കാൾ   ഏറ്റവും  വലിയ അടുപ്പമാണു ഞങ്ങളുമായി പുലർത്തിയിരുന്നതു💕 സിനിമകൾ എന്ന ഒരു കാര്യം പോലും സ്വപ്നം  കാണാൻ ഇല്ലാതിരുന്ന കാലഘട്ടം. ഇവർ ചെറിയ നാടകങ്ങളിൽ വേഷങ്ങൾ ചെയ്തിരുന്നു. മാമാടെവാപ്പ യും(ആക്കോട് ഷഹുൽ ഹമീദ്)  നാടകാഭിനയങ്ങൾക്കു അക്കാലത്ത് പോകുമായിരുന്നു. അദ്ദേഹം പിന്നെയും വിവാഹം ചെയ്തു🧨

     3️⃣എൻ്റെ  പിതാവിൻ്റെ ഏറ്റവും അടുത്ത സൗഹൃദമായിരുന്നു അദ്ദേഹവും.   ആദ്യ വിവാഹബന്ധത്തിൽ ഉള്ളതായിരുന്നു  സുലേഖ കുഞ്ഞും, പ്രേംനസീറും, പ്രേംനവാസും🧍തിക്കുറിശ്ശി സുകുമാരൻ നായരുടെ മൂത്ത സഹോദരിയായ ഓമനക്കുഞ്ഞമ്മ അന്നു,തിരുവനന്തപു രം ഡിസ്ട്രിക്ട് കളക്ടറായിരുന്നു. അവരും മിക്ക ദിവസവും എൻെറ അമ്മയെ കാണാൻ  വീട്ടിൽ വരുമായിരുന്നു.   പ്രേംനസീറിന്റെയും,പ്രേംനവാസിൻ്റെയും മൂത്ത സഹോദരി സുലൈഖ കുഞ്ഞു എൻെറ മാതാവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി യായിരുന്നു🧨 ലോക മഹായുദ്ധം നടന്ന കാലഘട്ടത്തിൽ സുലൈഖ കുഞ്ഞിനു ഏറെ ആശ്വാസം നൽകിയിരുന്നതു എൻെറ മാതാവായിരുന്നു🧨 ലോകമഹായുദ്ധം കൊടുംബിരികൊണ്ടിരുന്ന നാളിൽ വളരെക്കാലം  അവരുടെ ഭർത്താവിനെ കാണാതെയായി. മരിച്ചുപോയി എന്നാണു പറയപ്പെട്ടതു. ഏഴു വർഷം കഴിഞ്ഞു അദ്ദേഹം മടങ്ങി വന്നു. അതുവരെ   സുലേഖ കുഞ്ഞു  ചിറയിൻകീഴ് തന്നെയായിരുന്നു താമസിച്ചിരുന്നതു🧨 അവർക്ക്  ആ കാലത്തു സുഹൃത്തും, താങ്ങും തണലുമായി നിന്നതു എൻ്റെ  മാതാവായ P . ഹാജറാബീവി ആയിരുന്നു  എന്ന സത്യം  എൻ്റെ കുടുംബത്തിലെ  ഇന്നത്തെ  കുട്ടികൾക്ക്  അറിയില്ല. സുലേഖ കുഞ്ഞു    എൻ്റെ  മാതാവിൻ്റെ മരണം വരെ അവർ കത്തെഴുതുമാ യിരുന്നു.  സുലേഖകുഞ്ഞിൻ്റെ മകളെ  നസീർമാമാടെ മകൻ പിൽക്കാലത്തു വിവാഹം ചെയ്തു.

     4️⃣ഗാനമേള പാട്ടുകാർക്കു, പുതിയ സിനിമാപ്പാട്ടു കളുടെ വരികള്‍ തെറ്റു കൂടാതെ പാടിക്കൊടു ക്കുന്നതു  മുൻപൊക്കെ ഞാൻ  ഹോബിയാ ക്കിയിരുന്നു 📌വീടിനു അല്പം അകലെ വെള്ളയമ്പലത്തെ തരംഗണി  സ്റ്റുഡിയോക്കു അടുത്തുള്ള ആൽത്തറ യക്ഷിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ യേശുദാസും- ഗാനമേളാ ട്രൂപ്പും ഒരു തപസ്യ പോലെ എല്ലാക്കൊല്ലവും ഗാനമേള നടത്തിയിരുന്നു📌സ്റ്റേജില്‍ ഇരിക്കുന്ന യേശുദാസ് ദാഹ ശമനത്തിനായി ഒരു കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം പകര്‍ന്നു കുടിക്കുന്നതു ദാഹത്തോടെ സ്റ്റേജില്‍ നിന്നു പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് 📌 യേശുദാസിനെ കുറിച്ച്  കലാനിലയം കൃഷ്ണന്‍ നായരുടെ  തനിനിറം പത്രത്തിൽ നല്ല തല്ലാത്ത വാർത്തകൾ   നിരന്തരം   വരുന്ന സമയമായിരുന്നു അതു📌 അർദ്ധരാത്രികളിൽ ഗാനമേള കേൾക്കാൻ വരുന്ന 'ആഡിയൻസ് '  നിസ്സാര കാര്യങ്ങൾക്കു പൊരിഞ്ഞ അടി നടത്തുന്ന കാലഘട്ടവും കൂടി ആയിരുന്നു അന്നൊക്കെ📌  ആ സ്ഥിതിയിൽ വീട്ടിൽ പറയാതെ   ഈ വക പരിപാടിക്ക്പോകുന്നത് പാത്തും പതുങ്ങിയും ആയിരുന്നു📌 പല ഗാനമേളകള്‍ക്കും സ്റ്റേജ്കള്‍ "സഹൃദയര്‍" കൈ വയ്ക്കുമായിരുന്നു 📌

                5️⃣കൂവലും നന്നേ കിട്ടും📌എങ്കിലും ആ പാട്ടുകള്‍ വീട്ടില്‍ വന്നു ഞാനും പാടുമായിരുന്നു ... അല്പം ഉറക്കെ തന്നെ📌 അവിടെ ഒരു മാര്‍ക്കറ്റ്‌ അടുത്തുണ്ടു 📌പാളയം കന്നി മാരാ മാര്‍ക്കറ്റ്‌📌എല്ലാ അലിപിലീസു ജനങ്ങളും അതിലേയാണു കടന്നു പോകുന്നതു. അവർ എൻെറ പാട്ടു  നിന്ന് കേള്‍ക്കും📌ചിലര്‍ പ്രോത്സാഹിപ്പിക്കും📌 ഒരു പാടു പേര്‍ പറഞ്ഞു "നിസാര്‍ നന്നായി പാടുമെന്നു "!! 🎅ഞാൻ അതു കേട്ടു തൊള്ള തുറന്നു പാടി📌 ഞാനറിയാതെ എന്നെ ആരാധിച്ച പെണ്ണിന്റെ മുന്നിൽ, ഏകാന്തമായ രാവുകളില്‍ 📌വിജനമായ അമ്പല പറമ്പുകളിലെ ആല്‍തറ വട്ടങ്ങളിൽ, എന്നെ കാണാന്‍ ആവുന്ന സ്ഥലങ്ങളില്‍ ഒക്കെ ഇരുന്നു കൊണ്ട് പാടി📌താടി വളര്‍ത്തി, വെള്ള ഷര്‍ട്ടും, പാന്റ്സും ,ചെരിപ്പും ,വെള്ള സ്ട്രാപ്പുള്ള വാച്ചും ധരിച്ചു💂 ആകെ ഒരു വെള്ള മയം💂 കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം ധാരാളം വലിച്ചു കുടിച്ചു💂പക്ഷെ ....ഞാന്‍ ഒരു കെ .ജെ  മാത്രം ആയില്ല ....👶 എന്നെ ആരാധിച്ച പെണ്ണിനെ സ്വന്തമാക്കിയുമില്ല . 👶അതോടെ ആ ഗാനപ്പണിയും ഞാനങ്ങു നിർത്തി💂ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രം ബാക്കിയായി. 
🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉
               
               കഥാകാരനായി കുറച്ചു നാൾ
             പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി. ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയി.അഞ്ഞൂറ് റുപ്പിക തന്നു.  കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും, കാമ്പിശ്ശേരി ചേട്ടനും (കൗമുദി,ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു.സിനിമാക്കാര്‍ക്ക് നല്ല കോളടിച്ചു. അവർ വീണ്ടും വന്നപ്പോള്‍, ഈ നച്ച പിച്ച പണി ഇനി നടപ്പില്ലെന്നു സിനിമാ ക്കാരെ ഞാൻ ഓട്ടിച്ചു വിട്ടു🕶️ ഇത്തിരി സമ്പന്നന്‍ ആയപ്പോള്‍, ഒരു പെണ്ണും കെട്ടി. പെണ്ണും പിള്ളക്ക് അന്ന് വായനാ ശീലം തീരെ ഇല്ലായിരുന്നു. ഒരു സഹൃദയയും അല്ലായിരുന്നു. ഇന്നിപ്പോൾ രംഗമൊക്കെ മാറി എഴുത്തിനു പിന്നിലെ മുഖ്യ ചാലക ശക്തി ഭാര്യയും മക്കളുമാണേ. ചൂലിന്റെ മൂട്ടിലെ തട്ടു കിട്ടാറേയില്ല. സ്വധികൾ അങ്ങനെയാണു! ഭർത്താവിന്റെ ഇഷ്ടം എന്താണോ അതുതന്നെയാണു ഭാര്യയുടെയും ഇഷ്ടം. കഥ എഴുത്ത് എന്ത് മിനക്കെട്ട പണിയാണെന്ന് അറിയുമോ നിങ്ങള്‍ക്ക്‌. അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം.   ചിന്തിക്കണം,  ആലോചിച്ചുകൊണ്ടേ നടക്കണം. വാക്കുകൾ, വാക്യങ്ങളാക്കി മനസ്സിൽ അടുക്കി പെറുക്കി ആദ്യം വയ്ക്കണം.  ഒരുപാട്  തവണ എഴുതിയും, അഴിച്ചും മനസ്സിൽ  ഒരു സ്കെച്ച്  ഉണ്ടാക്കി  യാലേ കടലാസിൽ  അതു പകർന്നു വരൂ. ഒരു പക്ഷേ ആഴ്ചകളോ മാസങ്ങളോ  എടുത്തേക്കാം  ഒരു കഥ മെനഞ്ഞു  വരാൻ.   

                    2️⃣കുഞ്ഞു, തൊട്ടിലില്‍ കിടന്നു കരയുമ്പോള്‍ ആട്ടി കൊടുക്കണം, സ്വയം കട്ടന്‍ ഇട്ടു കുടിക്കണം. എന്നും അർദ്ധ രാത്രി കൊറിക്കാനായി ടബ്ബയിൽ മിക്ച്ച റോ, പഴുത്ത വറ്റലോ കരുതി  വയ്ക്കണം.   ഇടയ്ക്കിടയ്ക്ക് ഹീറോ പേനയില്‍ മഷി നിറക്കണം. നേരം വെളുക്കാറാകുമ്പോള്‍ കിടന്നുറങ്ങണം.  കെട്ടിയ കാലത്ത്, അതു കാരണം  പെണ്ണും പിള്ളക്ക് എന്നെ ഒട്ടും പിടുത്തമില്ല.   എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും,സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് പെട്ടെന്ന് നിറയും. രണ്ടു പാക്കറ്റ് സിഗരറ്റിനു അക്കാലത്ത് തന്നെ  എഴുപതു രൂപയാകും. വീട്  നിറച്ചും പുകമയം.    ഒരു നാള്‍ മുറി വൃത്തിയാക്കാന്‍ വന്ന അവള്‍, എൻ്റെ കൈയെഴുത്ത്പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച്‌ നോക്കി . ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് . തട്ട് കിട്ടിയ പാടെ ഞാന്‍ കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്നെ നോക്കി അവള്‍ അലറി; "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ (കമലസുരയ്യ) അശ്ലീലം എഴുതുന്നോ .  കൊച്ചു പുസ്തകം ഇറക്കലാണോ നിങ്ങടെ പണി " അതിവിടെ വേണ്ട. കലഹം മൂത്ത് അടിയും , വക്കാണവും ആയി. അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു. ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്കണ്ടു പോകരുത് .നിബന്ധനയും വച്ചു. ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി. അല്ലായിരുന്നുവെങ്കില്‍ ഞാനും
ഒരു M T ആയിപ്പോയേനെ .............(empty)
🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉   
      ഖദർവാലാ ആയി നടന്ന നാളുകൾ...
🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉
ഏറെക്കാലം ഞാന്‍ ഖദര്‍ ധരിച്ചിരുന്നു. ഇല്ലായ്‌മയാലാണതു... ഒന്നു മതി ഒരു വര്‍ഷ ത്തേക്ക്🤾 രാവിലെ കഴുകണം, പശയും നീലവും മുക്കണം. അതിരാവിലെ ഉണര്‍ന്നു വടിപോലെ ഇസ്തിരിക്കിടണ്ണം🤾ആ ഖദറില്‍ കിഴുത്ത വീണു തുടങ്ങിയപ്പോള്‍ ജനം എന്നെ ബഹുമാ  നിച്ചു തുടങ്ങി🧍വടിയും കുത്തി നടന്നു നീങ്ങുന്ന മഹാത്മാവിനെ പിടിച്ചു എൻെറ അലമാരയിൽ കൂട്ടി വക്കാനുള്ള വഴി അറിയതെ വന്നപ്പോൾ~ വീടിനുള്ളിൽ നിന്നും പെണ്ണും പിള്ളയുടെ പഞ്ച പാട്ടു കേട്ടു തുടങ്ങി. ഏറേ ഭാര്യാ ബന്ധുക്കൾക്കു ജോലി നേടിക്കൊടുക്കാൻ കഴിഞ്ഞതു മാത്രം മിച്ചമായി🧍 അന്യർക്ക് വാങ്ങി കൊടുക്കാതിരുന്നതു മഹാമണ്ടത്തര വുമായെന്നു പിന്നെ മനസ്സിലാക്കാനായി🧍 ഖദറൊന്നു മാറി വാങ്ങാന്‍ പഴുതില്ലാതെ വന്നപ്പോള്‍ ആ പരിപാടിയും ഞാനങ്ങു നിര്‍ത്തി.മോളും മോനും  മറ്റൊന്ന് വാങ്ങി തരുന്നത് വരേക്കു ഞാനും അര വസ്ത്ര ധാരിയായ സാക്ഷാല്‍ മഹാത്മാവായി മാറി🌹എല്ലാർക്കും എല്ലാ നന്മ യും ഉണ്ടാകട്ടേ എന്നു പ്രാർത്ഥന🌹              പാളയം നിസാർ അഹമ്മദ്‌ .
 Copyright (c) All Rights Reserved.
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

 Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings .
   

07-2-2011 8.30amനു പ്രസിദ്ധീകരിച്ചതു.
 StatCounter Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർ ഷിപ്പുള്ളതു⛑️

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Trivandrum. Government Intermediate College, Thycaud, Trivandrum. His Highness the Maharaja Government University College, Trivandrum. My professors(HODs) are Sarvasree:- O.N.V. Kurup,  Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦