പതിവിലും നേരത്തെ ട്രെയിൻ അങ്ങാടിപ്പുറം സ്റ്റേഷനിൽ കിതച്ചു നിൽക്കുബോൾ ജനുവരിയുടെ തണുപ്പ് നെഞ്ചിൽ അനുഭവപ്പെട്ട ഞാനും നന്നായി ചുമച്ചു🧢ഏ.സികൂപ്പയിലെ തണുപ്പേറ്റു തലക്കു നല്ല ഭാരം🧢ഏഴു മണിയേ ആയിട്ടുള്ളൂ🧢 സൂര്യൻെറ രശ്മികൾക്കു നല്ല തീവ്രത🥿 അൽപ ദൂരത്തിനപ്പുറം സ്റ്റേഷൻവിട്ടു പോകുന്ന ട്രയിനിൻെറ ബോഗിയും റെയിൽ പാളവും കാണാനാവാതെ മൂടൽ മഞ്ഞു നിറഞ്ഞു നിൽക്കുന്നു🥬 സ്റ്റേഷൻെറ പരിസരം കാടിൻെറ പ്രതീതി🥬 റബ്ബർ മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു🥿ഞാനടക്കം പത്തു പേർ വരും ഇവിടെ ഇറങ്ങിയവർ🖊️
2️⃣പലരും എന്നെ ശ്രദ്ധിക്കുന്നപോലെ🖊️ സ്റ്റേഷൻ സൂപ്രണ്ടിൽ നിന്നു കീ വാങ്ങി വെയിറ്റിങ് റൂം തുറന്നു പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു പുറത്തു വന്നു🖊️മാസ്റ്റർ കാത്തു നിൽപുണ്ടു കീ മടക്കി വാങ്ങാൻ🖊️തിരക്കില്ലെങ്കിൽ ഒരു ചായകുടിക്കാമോ എന്നു ഞാൻ ചോദിച്ചു🖊️8മണിക്കുള്ള ഷൊർണൂർ വണ്ടി വിട്ടിട്ടു കൂടെ വരാമെന്നായി സ്റ്റേഷൻ സൂപ്രണ്ട് 🖊️എന്നോടുള്ള അയ്യാളുടെ പെരുമാറ്റത്തിലെ ആദരവ് എനിക്കു മനസ്സിലായി🖊️എൻെറ തൂവെള്ള ഷർട്ടും, പാൻറ് സും, ഷൂവും കണ്ടു ഞാൻ അയ്യാൾക്കും മേലെയുള്ള ഏതോ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥനാണെന്നു ആ ആൾ തെറ്റിദ്ധരിച്ചിരിക്കുന്നപോലെ തോന്നി 🖊️ചില സ്ഥലങ്ങളിലെങ്കിലും ഇങ്ങനെയാണെൻെറ അനുഭവം🖊️💘മന:ശക്തി കൊണ്ടു പരമനസ്സുകളെ മുന്നേ അറിയാൻ കഴിയുക, വരാൻ പോകുന്ന വിപത്തുകളെ മുന്നമേ അറിയാനും, പറയാനും കഴിയുക എന്നതൊക്കെ സാധാരണ ജീവിതം നയിക്കുന്ന എന്നെപ്പോലെയുള്ള സാധാരണ മനുഷ്യർക്കും കഴിഞ്ഞാൽ, അതു വലിയൊരു ദൈവാനുഗ്രഹവും കഴിവും തന്നെയാണു💘
3️⃣ഇപ്പഴത്തെ പിള്ളേർ ഇതിനെ "മെൻറലിസം, ടെലിപ്പതി, ഹിപ്നോട്ടിസം, മെസ്മരിസം"എന്നൊക്കെ അതിനെ വിളിക്കും 🖍️മനസ്സിൽ നേർമ്മയും, ഈശ്വര ചിന്തയും, ചൈതന്യവും, നൈർമ്മല്ല്യവും ഉണ്ടെങ്കിൽ ഇവയൊക്കെ താനേ വന്നു ചേരും 💓
സ്റ്റേഷൻ സൂപ്രണ്ടിനെ ഒഴിവാക്കി ഞാൻ സ്റ്റേഷനു പുറത്തേക്കു നടന്നു🌺പറഞ്ഞ പോലെ അബ്ദുൾ റഹുമാൻ
സ്റ്റേഷനു പുറത്തു കാറുമായി കാത്തു നിൽക്കുന്നു🖌️മുൻപു സോണി ഫോണുകളുടെ വിതരണക്കാരനായിരുന്നു അയ്യാൾ🖌️ എൻെറ മൊബൈൽ ഫോൺ സർവ്വീസ് സ്റ്റേഷനിൽ വന്നുള്ള ഗാഢ ബന്ധമാണതു🤸ഇപ്പോൾ പിതാവും, മാതാവും പത്തിൽ പഠിക്കുന്ന മകനുമായാണു പാണ്ടിക്കാട് താമസം...🖌️ ഭാര്യ കലഹിച്ചു പൊറുതി മതിയാക്കി പോയി🖌️അവൾ അയൽപക്കത്തെ ഒരുത്തൻെറ കൂടെ ചിങ്കിയും പമ്പരവുമായി ഓടിപ്പോയതാത്രേ🖌️ആ നാശം പിടിച്ചവൾ പോയതു നല്ലതെന്നാ പ്രഭാത ഭക്ഷണ വേളയിൽ അവൻെറ ഉമ്മ എന്നോടു പറഞ്ഞതു🖌️പ്രഭാതഭക്ഷണ ശേഷം പത്തിനു മുൻപു പെരുന്തൽമണ്ണ എത്തിക്കാമെന്നാണു റഹ്മാൻ ഏറ്റിരിക്കുന്നതു🖊️പെരുന്തൽമണ്ണയും, വണ്ടൂരും, പാണ്ടിക്കാടും, മഞ്ചേരിയും ഏറെ സുഹൃത്തുക്കളുണ്ടെനിക്കു-നല്ല വ്യക്തി ബന്ധങ്ങളും🧨
4️⃣തിരുവനന്തപുരം അനലിസ്റ്റിക്കൽ ലാബിൽ ചീഫ് അനലിസ്റ്റ് ആയിരുന്ന മഞ്ചേരിക്കാരി നജ്മ അടുത്ത ബന്ധുവാണു🖊️എൻെറ വിവാഹ സമയത്തു ക്യാമറ കൊണ്ടു വന്നു ഏറെ ചിത്രങ്ങളെടുത്തതു ഇലട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന അവളും ഭർത്താവുമായിരുന്നു🖌️ ഫ്ളാഷ് വർക്കു ചെയ്തില്ല എന്നു നടിച്ചു എൻെറ വിവാഹ ഫോട്ടോകളൊക്കെ രണ്ടാളും ചേർന്നു അന്നു മുക്കി🖌️ ഭാവിയിൽ പ്രശ്നങ്ങൾ വരാതിരിക്കാൻ ഭാര്യ വീട്ടുകാരുമായി ചേർന്നു അന്നവർ നടത്തിയ നാടകമാണെന്നു പലരും
പിന്നീട് പറഞ്ഞു ഞാനറിഞ്ഞു 🖊️ എൻെറ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നൂ അതു🥺മന:പ്പൂർവ്വം ഒരാളെ വേദനിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തികൾക്കു സർവ്വശക്തൻ കൈയ്യോടെ ശിക്ഷ നൽകുമെന്നു പറയുന്നതു ശരിയാണു🥺അൽപ ദിവസങ്ങൾ കഴിഞ്ഞു കേട്ടു.. ബൈക്ക് ആക്സിഡന്റിൽ അയ്യാൾ മരിച്ചു വെന്നു🖊️മരണം ഒരു ശിക്ഷയൊന്നുമല്ല, എങ്കിലും,
യാതൊരു കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരേയും വിളിക്കുക🖊️എങ്കിലും മറ്റുള്ളവരുടെ ജീവിതത്തിനെ വേദനിപ്പിക്കുന്ന കാര്യങ്ങളിൽ ഒരാളും ഭാഗഭാക്കാകാതെ മാറിനിൽക്കുക തന്നെ വേണം🖌️യൗവനത്തിലേ വിധവയായ അവർ തിരിച്ചു മഞ്ചേരിക്കു തന്നെ മടങ്ങി🖌️
5️⃣ അന്നത്തെക്കാലത്തു മുസ്ളീം സ്ത്രീകൾ ജോലി ചെയ്യുന്നതു കാണുബോൾ മഞ്ചേരിയിലെ ഇത്തത്താമാർക്കു കഴച്ചു🖌️ പ്രത്യേകിച്ച് അതി സുന്ദരി ആയ വിധവയെ കാണുബോൾ🖊️കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു പിഞ്ചു കുട്ടികളുമായി നജ്മ തലസ്ഥാ നത്തേക്കു വന്നു സെറ്റിലായി🖊️
💎ശ്രീപത്മനാഭസ്വാമിയുടെ മണ്ണു അങ്ങനെയാണു💎 ഇവിടെ വന്നു ചേർന്നവർ തിരുവനന്തപുരം വിട്ടു മടങ്ങിപ്പോവുകയില്ല💎
ഇന്നു മൂന്നിനു മഞ്ചേരി ബോയ്സ് സ്കൂളിലൊരു പ്ളസ്ടു തുല്യതാ പഠന ഉദ്ഘാടന ഫംഗ്ഷനുണ്ടു💍അതു കവർ ചെയ്തിട്ടു വേണം എനിക്കു മടങ്ങിപ്പോകാൻ💍പിന്നെ പതിനെട്ടാം പടിപോലെ കുന്നിൻ ചെരുവിൽ വീടുള്ള അടുത്ത സുഹൃത്തിനേയും കാണണം🖌️
പെരിന്തൽമണ്ണ ഐ.റ്റി. ഐ ക്കു മുന്നിൽ നിന്നും മഞ്ചേരിക്കുള്ള ബസിനുള്ളിലേക്കു കയറുബോൾ ശ്രദ്ധിച്ചു💍 തിരക്ക് നന്നേ കുറവാണു💍ഡ്രൈവറിൻെറ തൊട്ടു പിന്നിൽ തന്നെ മൂന്നു പേർക്കു ഇരിക്കാൻ പാകത്തിലുള്ള സീറ്റു കിട്ടി💍ഇവിടെ സ്വകാര്യ ബസുകൾക്കു ഒക്കെ ഒടുക്കത്തെ സ്പീഡാണു💍 കമ്പിയിലാണു തൂങ്ങി നിൽക്കുന്നതെങ്കിൽ തെറിച്ചു പോകും💍യാത്രക്കാരും ആ വേഗത നന്നായി ആസ്വദിക്കും💍യാത്രക്കാരിൽ ഏറിയപങ്കും പർദ്ദാധാരികളായ സ്ത്രീകളും കുട്ടികളുമാണു🖊️
6️⃣വെറുതെയല്ല പാക്കിസ്ഥാൻ എന്ന വിളിപ്പേരു കിട്ടിയതെന്നു മനസ്സിൽ ഞാനോർത്തിരിക്കു ബോൾ മങ്കടക്കു ഇറങ്ങാനുള്ളവരുടെ ശ്രദ്ധക്കായി കണ്ടക്ടർ വിളിച്ചു കൂവുന്നുണ്ടു🖊️അവിടെ നിന്നു കയറിയതും മുഷിഞ്ഞ പർദ്ദധരിച്ച 55ലേറെ പ്രായമുള്ള വനിതയായിരുന്നു🖊️ബസ്സിൻെറ ആടിയുലഞ്ഞ വേഗതയിൽ അവർ വളരെ പണിപ്പെട്ടാണു കമ്പിയിൽ തൂങ്ങി നിൽക്കുന്നതു🖊️മറ്റേ കൈയ്യിൽ ഭാരം നിറഞ്ഞ ഒരു സഞ്ചിയും🖊️ ബസ്സിന്റെ വേഗതയിൽ അതിശക്തമായ കാറ്റ് ഉള്ളിലേക്കു കയറി വരുന്നുണ്ടു🖊️അതോടൊപ്പം ആ സ്ത്രീയുടെ മുഷിഞ്ഞ പർദ്ദയുടെ വിയർപ്പ് നാറ്റം എന്നിൽ ഓക്കാനം വരുത്തി🖊️ഞാനോർത്തു....
ഇസ്ലാം മതവിശ്വാസികൾ വൃത്തിക്കും ശുദ്ധിക്കും പുകഴ്പെറ്റവരാണല്ലോ.....എന്നാലും ഇത്തരം മത കുപ്പായങ്ങൾ എല്ലാ നാളും കഴുകി അത്തറ് പൂശി വേണം ധരിക്കാനെന്ന ബാലപാഠം പോലും വീട്ടുകാർ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നില്ല പലർക്കും 🖊️
തലസ്ഥാനത്തെ മര്യാദ അനുസരിച്ചു മൂന്നു പേർക്കുള്ള സീറ്റിലെ ഓരത്തേക്കു ജന്നൽ കമ്പിയിൽ പിടിച്ചു കൊണ്ടു ഞാൻ
ഒതുങ്ങിയിരുന്നു🖊️
7️⃣ഇനിയും രണ്ടു പേർക്ക് സുഖമായിരിക്കാം എൻെറ അരികിൽ ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം വിട്ടു അവർക്കു അവിടെ ഇരിക്കാം🧨ഇരിക്കണില്ലേ എന്ന അർത്ഥത്തിൽ ഞാനാ സ്ത്രീയുടെ മുഖത്തേക്കു നോക്കി🧨 അത്ര ബദ്ധപ്പെട്ടാണു അവർ തൂങ്ങി നിന്നു ആടുന്നതു.🖊️എന്നെ പുച്ഛത്തോടെ നോക്കിയിട്ടു അവർ തൂങ്ങി ആട്ടം തുടർന്നു🧨സിറ്റിയിൽ കണ്ടു പരിചയമില്ലാത്ത ഇത്തരം ഒരു ദുർമുഖം കണ്ടപ്പോൾ എനിക്കാ മുസ്ലിം പെമ്പറന്നോത്തിയോടു അവജ്ഞയാണു തോന്നിയതു✒️പെട്ടെന്നാണു 'സാറേ! ഇങ്ങോട്ടു എണീറ്റു പോരേ' എന്നു പിന്നിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ടതു🖊️ഞാൻ തിരിഞ്ഞു നോക്കി.... കണ്ടക്ടർ സീറ്റിനു സമീപത്തായി ഒരാൾ ഇരുന്നു ചിരിച്ചു കൊണ്ടു കൈകാട്ടി വിളിക്കുകയാണു 🖊️ഞാൻ പ്രതികരിക്കാതെ അയ്യാളെ തന്നെ സൂക്ഷിച്ചു നോക്കി....... 🧨അയ്യാൾ എണീറ്റ് അടുത്തേക്ക് വന്നു എൻെറ അരികിലിരുന്നിട്ടു ചോദിച്ചു 'സാറെന്താ ഇവിടെ'........🧨സാറെന്നാണോ, നിസാറെന്നാണോ അയ്യാൾ എന്നെ വിളിക്കുന്നതെന്നൊരു കൺഫ്യൂഷൻ.....🖊️ മലബാർ അങ്ങനെയാണു!!!🖊️ഓർമ്മയിൽ ഒരുപാട് തിരഞ്ഞു. കിട്ടണില്ല്യാ... 🧨അപ്പോൾ തന്നെ അയ്യാൾ പറയാൻ തുടങ്ങി.. 🧨പ്രീഡിഗ്രിക്കു കൂടെയുണ്ടായിരുന്ന ആറ്റക്കോയ......🧨
8️⃣ഹോ... എൻെറ ഓർമ്മയുടെ കമ്മിയെ കുറിച്ചോർത്തു ഞാൻ നന്നായി ചമ്മി🖊️ആറ്റക്കോയ... ലക്ഷദ്വീപ് നിവാസി🧧അക്കാലത്തു സർക്കാറിൻെറ പ്രമുഖ കോളേജുകളിൽ ലക്ഷദ്വീപ്, ആൻഡമാൻ നിവാസികൾക്കു പ്രത്യേക ക്വാട്ടാ ഉണ്ടായിരുന്നു.. 🧨 യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും ഇവർ പത്തു പതിനഞ്ചുപേർ ഒരു ഗ്രൂപ്പായാണു കോളേജിലേക്ക് വരിക🧨ഞാനോർത്തെടുത്തു🖊️എല്ലാവരുമായും എനിക്കു നല്ല അടുപ്പമായിരുന്നു🖊️ അവരുടെ ഹോസ്റ്റലിലും ഞാൻ പോകുമായിരുന്നു🖊️ ഇപ്പോൾ തിരുവാലിക്കടുത്തായാണു താമസം🧨 പഞ്ചായത്ത് ഡയറക്ടർ ആയിരുന്നു🧨കോയ എന്നെയും കൂട്ടി വീട്ടിലേക്ക് പോകാൻ നിർബന്ധം പിടിച്ചു🧨എൻെറ പ്രോഗ്രാമുകളെല്ലാം പ്രീ പ്ളാൻഡാണെന്നും മടക്ക വണ്ടിക്കു മടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സകല പ്ളാനും തെറ്റുമെന്നു അവനെ പറഞ്ഞു മനസ്സിലാക്കി🔥ചില നിസ്വാർത്ഥ മനുഷ്യർ ഇങ്ങനെയാണു🖊️മരിച്ചാലും മറക്കാനാവാത്ത വിധം പഴയ ഓർമ്മകളെ പൂത്തുലപ്പിച്ചു ത്രസിപ്പിച്ചു കൊണ്ടേയിരിക്കും🔥ആറ്റക്കോ യയിലും ഞാനാ സാമർത്ഥ്യം കണ്ടു🔥അടുത്ത യാത്രയിലും അവനെ മറക്കാതെ വന്നു കാണാൻ അവൻെറ ഫോൺ നമ്പർ കോൺടാക്ട് ലിസ്റ്റിൽ എഴുതി വച്ചു🖊️
9️⃣ 9️⃣കണ്ടക്ടർ എനിക്കു ഇറങ്ങേണ്ട സ്ഥലം വിളിച്ചു കൂവുന്നുണ്ടു.🖊️യാത്ര പറഞ്ഞിറങ്ങും മുൻപു കോയ തിടുക്കത്തിൽ പറഞ്ഞു🖊️ നമ്മുടെ കൂടെ ഉണ്ടായിരുന്ന എൻെറ അനിയൻ മുഹമ്മദ് ഇപ്പോൾ ഇവിടെ ആസ്പത്രിയിലാണു 🖊️ആ ആസ്പത്രിയിൽ കയറി എൻ്റെ കാലും കാണിക്കണം 🧨ശരി ആയിക്കോട്ടെ കോയ.🧨 അടുത്ത തവണ കാണാം🧨അർദ്ധ സമ്മതത്തോടെ ഞാൻ ബോയ്സ് ഹൈസ്കൂൾ ലക്ഷ്യമാക്കി അതി വേഗം നടന്നു.ചെല്ലാമെന്നേറ്റ സമയം കഴിഞ്ഞി രിക്കുന്നു🧨സ്കൂളിൻെറ അങ്കണത്തിൽ ആളും ആരവവും ഒഴിഞ്ഞിരിക്കുന്നു ✒️ഞാൻ എത്തിച്ചേരാൻ താമസിച്ചു പോയി ✒️ പാളയം നിസാർ അഹമ്മദ്
Copyright ©allrights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Author: Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
Stat Counter Analytics report പ്രകാരം 2014ൽ വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു