theflashnews.blogspot.com

Saturday, 23 May 2020

യഥാർത്ഥ മഹിളാരത്നം ആരെന്നു അറിയുമോ നിങ്ങൾക്കു❤❤❤❤



യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ നിങ്ങൾക്കു......

അതെ,പറഞ്ഞു വരുന്നതു അബ്ദുൾ ഖാദർ(പ്രേംനസീർ) എന്ന മനുഷ്യൻെറ മൂത്ത സഹോദരിയെ കുറിച്ചാണു🚶  ഒരുമ്മയുടെ വയറ്റിൽ പിറന്ന മൂന്നു സന്താനങ്ങളിൽ (സുലേഖകുഞ്ഞു, പ്രേംനസീർ,പ്രേംനവാസ്) തല മുതിർന്നവർ ആയിരുന്നു സുലേഖകുഞ്ഞു🚶കൂടെപിറന്ന സഹോദരങ്ങളുടെ അതേ രൂപ ലാവണ്യമായിരുന്നു അവർക്കും 👋 അവർ എൻെറ മാതാവിന്റെ ആത്മസുഹൃത്തും, അടുത്തബന്ധുവുമായിരുന്നു🚶വവാർത്തകളടെ  കൈ മാറ്റത്തിനും, സുഖവിവരങ്ങൾ അറിയാനും ഏറെ ബുദ്ധപ്പാടുള്ള ആ കാലഘട്ടത്തിലും കോലാലംപൂർ എന്ന മഹാ നഗരത്തിൽ നിന്നും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ എൻെറ മാതാവിനു വളരെ വലിയ അക്ഷരത്തിൽ മലയാളത്തിൽ കത്തയക്കുമായിരുന്നു🚶അന്നത്തെ മഹാ നഗരമായ "മദ്രാസിൽ പോയി അവനെ ,(അബ്ദുൽഖാദറിനെ) കാണുവാൻ നിങ്ങൾക്കെങ്കിലും മനസ്സ് തോന്നിയല്ലോ എന്ന രീതിയിൽ പോലും..🚶 
അതു അന്നത്തെ കാലം... 🚶
പുറം രാജ്യത്തു നിന്നും വളരെ റെയർ ആയി ഇന്ത്യയിലേക്കു അക്കാലത്ത് വരുന്ന 
കത്തുകളായിരുന്നതിനാൽ ആ സ്ററാബുകൾ ഇളക്കി ശേഖരിച്ച് വക്കുവാൻ ഞനാണു തിടുക്കം കാണിച്ചിരുന്നതു.....🚶 പിൽക്കാലത്ത് അതു ഹോബിയായി മാറി🚶
ഇന്നത്തെ നസീർ ബന്ധുക്കൾക്കോ മറ്റാർക്കുമോ അറിയാത്ത ഒരു കാര്യ മുണ്ടു സുലേഖകുഞ്ഞു എന്ന പ്രേംനസീറിൻെറ മൂത്ത സഹോദരിയെ പറ്റി
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്തു ആരൊക്കെ അറുതലിയായി (വിധവ) , വീടിനു പ്രാരാബ്ധമായി എന്നു പുച്ഛത്തോടെ പറഞ്ഞു നടന്നിട്ടും, അബ്ദുൽ ഖാദറിന്റെ വിവാഹ ചടങ്ങിൽ നിന്നു വരെ "വിധവ" എന്ന പേരിൽ അക്കാലത്തു മാറ്റി നിർത്തപ്പെടുകയും, മറ്റൊരു വിവാഹ ബന്ധത്തിനു നിർബന്ധിച്ചിട്ടും, മഹായുദ്ധം കഴിഞ്ഞു ഭർത്താവ് മടങ്ങി വന്ന ഏഴു വർഷക്കാലം നിസ്കാരപ്പായയിൽ നിന്നും ഒഴിയാതെ സുജൂതുമായി കഴിഞ്ഞു , ഭർത്താവിനെയും കാത്തിരുന്ന മഹിളാ രത്നമായിരുന്നു സുലേഖകുഞ്ഞു. (പിൽക്കാലത്തു ഭർത്താവ് മടങ്ങി എത്തിയ ശേഷം എല്ലാവരും....."എല്ലാവരും" അടുപ്പക്കാരായി മാറി എന്നതു ചരിത്രം). അക്കാലത്ത് എഴുത്തുകളില്ല, കമ്പിയില്ല ഭർത്താവിനെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ അവർ 
"അന്ത ഏഴു വർഷക്കാലം " തപസ്യയിൽ ഇരുന്ന ചരിത്രം ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്👋ചിറയിൻകീഴും സമീപ ജില്ലകളിലും അവർ മറ്റു സ്ത്രീകൾക്കു "ഈ കഥ" എത്രയോകാലം മാതൃകയും ഉദാഹരണവുമായിരുന്നു എന്നു പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്👋