theflashnews.blogspot.com

Saturday, 23 May 2020

യഥാർത്ഥ മഹിളാരത്നം ആരെന്നു അറിയുമോ നിങ്ങൾക്കു❤❤❤❤



യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ നിങ്ങൾക്കു......

അതെ,പറഞ്ഞു വരുന്നതു അബ്ദുൾ ഖാദർ(പ്രേംനസീർ) എന്ന മനുഷ്യൻെറ മൂത്ത സഹോദരിയെ കുറിച്ചാണു🚶  ഒരുമ്മയുടെ വയറ്റിൽ പിറന്ന മൂന്നു സന്താനങ്ങളിൽ (സുലേഖകുഞ്ഞു, പ്രേംനസീർ,പ്രേംനവാസ്) തല മുതിർന്നവർ ആയിരുന്നു സുലേഖകുഞ്ഞു🚶കൂടെപിറന്ന സഹോദരങ്ങളുടെ അതേ രൂപ ലാവണ്യമായിരുന്നു അവർക്കും 👋 അവർ എൻെറ മാതാവിന്റെ ആത്മസുഹൃത്തും, അടുത്തബന്ധുവുമായിരുന്നു🚶വവാർത്തകളടെ  കൈ മാറ്റത്തിനും, സുഖവിവരങ്ങൾ അറിയാനും ഏറെ ബുദ്ധപ്പാടുള്ള ആ കാലഘട്ടത്തിലും കോലാലംപൂർ എന്ന മഹാ നഗരത്തിൽ നിന്നും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ എൻെറ മാതാവിനു വളരെ വലിയ അക്ഷരത്തിൽ മലയാളത്തിൽ കത്തയക്കുമായിരുന്നു🚶അന്നത്തെ മഹാ നഗരമായ "മദ്രാസിൽ പോയി അവനെ ,(അബ്ദുൽഖാദറിനെ) കാണുവാൻ നിങ്ങൾക്കെങ്കിലും മനസ്സ് തോന്നിയല്ലോ എന്ന രീതിയിൽ പോലും..🚶 
അതു അന്നത്തെ കാലം... 🚶
പുറം രാജ്യത്തു നിന്നും വളരെ റെയർ ആയി ഇന്ത്യയിലേക്കു അക്കാലത്ത് വരുന്ന 
കത്തുകളായിരുന്നതിനാൽ ആ സ്ററാബുകൾ ഇളക്കി ശേഖരിച്ച് വക്കുവാൻ ഞനാണു തിടുക്കം കാണിച്ചിരുന്നതു.....🚶 പിൽക്കാലത്ത് അതു ഹോബിയായി മാറി🚶
ഇന്നത്തെ നസീർ ബന്ധുക്കൾക്കോ മറ്റാർക്കുമോ അറിയാത്ത ഒരു കാര്യ മുണ്ടു സുലേഖകുഞ്ഞു എന്ന പ്രേംനസീറിൻെറ മൂത്ത സഹോദരിയെ പറ്റി
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്തു ആരൊക്കെ അറുതലിയായി (വിധവ) , വീടിനു പ്രാരാബ്ധമായി എന്നു പുച്ഛത്തോടെ പറഞ്ഞു നടന്നിട്ടും, അബ്ദുൽ ഖാദറിന്റെ വിവാഹ ചടങ്ങിൽ നിന്നു വരെ "വിധവ" എന്ന പേരിൽ അക്കാലത്തു മാറ്റി നിർത്തപ്പെടുകയും, മറ്റൊരു വിവാഹ ബന്ധത്തിനു നിർബന്ധിച്ചിട്ടും, മഹായുദ്ധം കഴിഞ്ഞു ഭർത്താവ് മടങ്ങി വന്ന ഏഴു വർഷക്കാലം നിസ്കാരപ്പായയിൽ നിന്നും ഒഴിയാതെ സുജൂതുമായി കഴിഞ്ഞു , ഭർത്താവിനെയും കാത്തിരുന്ന മഹിളാ രത്നമായിരുന്നു സുലേഖകുഞ്ഞു. (പിൽക്കാലത്തു ഭർത്താവ് മടങ്ങി എത്തിയ ശേഷം എല്ലാവരും....."എല്ലാവരും" അടുപ്പക്കാരായി മാറി എന്നതു ചരിത്രം). അക്കാലത്ത് എഴുത്തുകളില്ല, കമ്പിയില്ല ഭർത്താവിനെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ അവർ 
"അന്ത ഏഴു വർഷക്കാലം " തപസ്യയിൽ ഇരുന്ന ചരിത്രം ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്👋ചിറയിൻകീഴും സമീപ ജില്ലകളിലും അവർ മറ്റു സ്ത്രീകൾക്കു "ഈ കഥ" എത്രയോകാലം മാതൃകയും ഉദാഹരണവുമായിരുന്നു എന്നു പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്👋

Wednesday, 29 April 2020

തലസ്ഥാനത്തെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും. രണ്ടു പേരുടേ ശവമഞ്ചയാത്രയാണു🔻


GOOD MORNING 

തലസ്ഥാനത്തെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും. രണ്ടു പേരുടെ ശവയാത്രയാണു🔻

എൻെറ വായനക്കു 6 ആം ക്ളാസ് മുതൽ കൈയ്യിൽ കിട്ടിയിരുന്നതു പ്രമുഖ രായ എഴുത്തുകാരുടെ ഏറെ പ്രസിദ്ധമായ കൃതികളായിരുന്നു...🏸 തിരുവനന്തപുരത്തെ ഗവണ്മെന്റ് സ്റ്റേറ്റ് പബ്ലിക് ലൈബ്രററിയിൽ നിന്നും നിരവധി പുസ്തകങ്ങൾ ലഭിച്ചിരുന്നൂ.... അവിടെ ഇരുന്നുള്ള വായനക്കു🚼 ആ കാലഘട്ടങ്ങളിൽ കേരളാ ഗവർണ്ണർ ആയിരുന്ന സർ വി.വി ഗിരി അവിടത്തെ നിത്യ സന്ദർശകനായിരുന്നു....🥊 കുട്ടികളായിരുന്ന ഞങ്ങൾക്കു പരിചയപ്പെടാനും സംസാരിക്കാനും സന്ദർഭം ഉണ്ടായിട്ടുണ്ടു🥊പിൽക്കാലത്ത് അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതിയായി🥊അവിടെ വളരെ പ്രമുഖമായിരുന്ന ചിൽഡ്രൻസ് ലൈബ്രറി ഉണ്ടായിരുന്നു🏸 അന്നൊക്കെ ഒഴിവു ദിവസങ്ങളിൽ രാവിലെ അവിടെ വന്നാൽ വായനയുമായി അവിടെ കഴിയുന്ന കുട്ടികൾ വൈകുന്നേരം 7മണിക്കാണു മടങ്ങുക.... 🏸എന്നോടൊപ്പം വായനക്കു അന്നു വന്ന വരിൽ പലരും പിൽക്കാലത്ത്... ചീഫ് സെക്രട്ടറി മുതൽ അത്യുന്നത പദവികളിൽ എത്തി യിരുന്നു.....🥊 അതാണു. തലസ്ഥാനത്തെ ആകാലം🥊.
വീടിനു അൽപ്പം അകലെയായിരുന്നു ഈ പറഞ്ഞ കേരള സ്റ്റേറ്റ് സെൻട്രൽ ലൈബറി.... 🥊സ്റ്റേറ്റ് കമ്മിറ്റി (മാർക്സിസ്റ്റ്)പാർട്ടി ഓഫീസും വീടിൻെറ തൊട്ടരികിൽ ആയിരുന്നു.....🥊 ഇന്നതു AKG centre ആയി ദൂരേക്ക് മാറിപ്പോയി🥊 കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സത്യ പ്രതിഞ്ജകൾ കഴിഞ്ഞാൽ മുഖ്യമന്ത്രി യും മന്ത്രിമാരും ആദ്യം ഈ ഓഫീസിൽ വരും......🥊 ഓടി കളിക്കാൻ വരുന്ന ഞങ്ങൾ ചെറിയ കുട്ടികൾക്കു ഒരു വലിയ കാഴ്ച യായിരുന്നു അതു🥊 യാതൊരു വിധ പ്രെട്ടക്ഷനും അന്നു മന്ത്രിമാർക്ക് വേണ്ടി യിരുന്നില്ല......🥊പല ഘട്ടങ്ങളിലായി E.M.S, A.K.G, സുശീലഗോപാലൻ, ഗൗരിയമ്മ, TV തോമസ്, എം.എൻ ഗോവിന്ദൻ നായർ , പികെ വാസുദേവൻ നായർ, വർക്കല രാധാകൃഷ്ണൻ, ദാമോദരൻ പോറ്റി, അങ്ങനെ അങ്ങനെ ഭരണയന്ത്രം തിരിച്ചവരെ അടുത്തു നിന്നു കാണാനും സംസാരിക്കാനും കഴിഞ്ഞിരിക്കുന്നു, മുസ്ലിം ലീഗിന്റെ യും, കോൺഗ്രസ് ൻെറയും മന്ത്രി മാരെയുമതേ🥊 അന്ന് തലസ്ഥാനത്തു ജന സംഖ്യ വളരെ കുറവായിരുന്നു🥊 തീരെ ഇല്ല എന്നുതന്നെ പറയാം🥊 ഭരണ കൂടത്തിലും, പോലീസിലും ഒരു വിധം നല്ല സ്വാധീനം ഉളളവർ തന്നെയായിരുന്നു തലസ്ഥാനത്തെ പല പല ആളുകളും🥊 രാവിലെയും, ഉച്ചയ്ക്ക് ഉം രാത്രി യിലും പരസ്പരം. "പല പല കൂടി കാഴ്ചകൾ" നടത്തുന്നവർക്കു സ്വാധീനം ഇല്ലാതെ പോയാലേ അത്ഭുത പെടേണ്ടതുള്ളൂ🥊 സിറ്റിക്കുള്ളിൽ ജനിച്ചു വളരാത്തവർക്കു അതൊന്നും അറിയില്ല......🥊 പൃഥ്വിരാജും ജഗതി യും ചേർന്നു അഭിനയിച്ച ഒരു ചലച്ചിത്രത്തിൽ ഇതിൻെറ അൽപം ഘട്ടമേയുള്ളൂ🥊"സെക്രട്ടറിയേറ്റിൽ നിന്നാണു, ഐജി ഓഫീസിൽ നിന്നാണു" എന്നു ഒരു കാൾ പോയാൽ തന്നെ ഒരുത്തൻെറ കഥ കഴിഞ്ഞൂ 🥊 തോട്ടക്കാരനാണോ, പ്യൂണാണോ, അറ്റൻഡറാണോ, ഐജിയാണോ, ചീഫ് സെക്രട്ടറിയാണോ മന്ത്രിയാണോ എന്നു തിരിച്ചു ചോദിക്കാൻ ലാൻഡ്ഫോണിൽ വകുപ്പൊന്നുമില്ല......🥊.അഥവാ ചോദിച്ചു പണികളയാൻ അന്നത്തെ സ്റ്റാഫുകൾക്കു കഴിയുമില്ല🥊
തലസ്ഥാനത്തെ വളരെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും. രണ്ടു പേരുടേ ശവമഞ്ചയാത്രയാണു🥊 ....എൻറെ ചെറിയ വയസ്സിൽ..... അതിനു ശേഷം അത്രയും വലിയ ജന പ്രളയം കണ്ടിട്ടുമില്ല...🥊ഒന്നു..... മുഖ്യമന്ത്രി യും ഗവർണ്ണറുമായിരുന്ന സാക്ഷാൽ പട്ടം താണുപിള്ളയുടെ🥊
രണ്ടാമത്തേതു....സത്യനേശൻ നാടാരുടേതു🥊 അതായതു സിനിമാ നടൻ സത്യൻസാർ തന്നെ🥊
ഇന്നു ഇതല്ല അവസ്ഥ🥊1


🌴പാളയം നിസാർ അഹമ്മദ്🌴

Copyright©all rights reserved.


BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ 29~4~2015ൽ പ്രസിദ്ധീകരിച്ചതു.
**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു