theflashnews.blogspot.com

Monday, 9 April 2018

കുറച്ചു കഴിഞ്ഞു നമുക്കു എന്താ സംഭവിക്കുക എന്ന് അറിയാൻ പറ്റ്വോ






...................നല്ല ജോതിഷർക്കു തെറ്റുവരില്ല..............
പെട്ടെന്ന് മഴമേഘങ്ങൾ ഉരുണ്ടു കൂടും പോലെയാണു കുറച്ചു വിഭാഗം കുടുംബങ്ങളുടെയെങ്കിലും ജീവിത ക്രമങ്ങൾ. എപ്പോഴാണു എന്താണു സംഭവിക്കുക എന്നു പറയാനാവില്ല. ദു:ഖവും സന്തോഷവും വരാം.
എന്നാൽ നന്നായി മനനം ചെയ്തു പഠിച്ച ഒരു ജോതിഷിക്കു കൃത്യമായി ഇനിയും എന്താ സംഭവിക്കാൻ പോവുക എന്നു മുൻകൂട്ടി പ്രവചനം നടത്താനാവുമെന്നാണു ഞാനെൻെറ ജീവിത അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതു.
ഇസ്ലാം മതവിശ്വാസികൾക്കു ജോതിഷം കേൾക്കുന്നതും, അതിൽ വിശ്വസിക്കുന്നതും നിഷിദ്ധമാക്കിയ കാര്യമാണു.......എങ്കിലും പല പല കാരണങ്ങളാലും കാര്യ ങ്ങളാലും അതിലെ അഭിപ്രായങ്ങൾ
പലരും സ്വീകരിച്ചു കാണാറുണ്ട്....
ഞങ്ങൾക്കു ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നൂ ഒരു ജോതിഷ കുടുബവുമായിട്ടു. ഒരു വീടുപോലെ. പ്രശസ്തനായ ഒരു ചലച്ചിത്ര ബന്ധുവിൻെറ അടുപ്പംകൂടി അതിൽ സ്വാധീനമായിരുന്നിട്ടുണ്ടു.
തിരുവനന്തപുരം ജില്ലയിൽ തലസ്ഥാനനഗരിയോടുചേർന്ന ചിറയിൻകീഴ് എന്ന പ്രദേശത്ത്, അന്നത്തെ പുകഴ്പെറ്റ പ്രമുഖ നടൻെറ വീടിനു സമീപം ആയിരുന്നു ആ ജോത്സ്യരുടെ വീടും.
കൂന്തള്ളൂർ എന്ന സ്ഥലത്ത്. കുഞ്ഞുകൃഷ്ണൻ എന്നായിരുന്നു പേരു. അൽപ്പം വിക്കു ഉണ്ടായിരുന്നതിനാൽ ആ പേരിൽ " വിക്കൻ കണിയാൻ" എന്നു കൂടി അറിയപ്പെട്ടിരുന്നു.
ജോതിഷത്തിൽ ഊഹാപോഹങ്ങൾ പറയാതെ .... കിറു കൃത്യമായി കവടി നിരത്തി പറയുന്ന അമാനുഷിക ചിന്തകൾ ഉള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
ഒരു കാര്യം നടക്കുമോ ജോൽസ്യരേ എന്നു ചോദിച്ചാൽ.........

അതിനുള്ള മറുപടി കൃത്യമായി പ്രവചിക്കപ്പടുക തന്നെ ചെയ്യും......കാര്യ കാരണങ്ങളോടെ......

ജീവൻ പോയിട്ട് മടങ്ങി വന്നാൽ .... എന്താ അവസ്ഥ അറിയ്യോ.....? ഇഹത്തിലും........ പരത്തിലും.... വായിച്ചു നോക്ക്

44കളുടെ മദ്ധ്യേ ഹൃദയം നിലക്കുക, ശ്വാസം നിലക്കുക,മരണത്തെ മുഖാമുഖം കാണാനാവുക,സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും ഉറുമാൻ പഴത്തിന്റെ തോട്ടങ്ങളേയും ദർശിക്കാനും, സ്പർശിക്കാനുമാവുക, നമുക്കായ് പടച്ചവൻ സൂക്ഷിച്ചു വച്ച മാണിക്യം പോലെയോ, പവിഴം പോലെത്തെയോ സുന്ദരികളെ ദർശിക്കാനാവുക.......
തലസ്ഥാന നഗരിയിലെ
Dr. ദിനേശ് പ്രഭു എന്ന ഭിഷഗ്വരനാൽ 48മണിക്കൂറിനു ശേഷം ഇഹലോകത്തിലേക്കു ജീവൻെറ തുടിപ്പും, ഓർമ്മകളുമായി മടങ്ങിയെത്തുക......
എന്നതൊക്കെ....മനസ്സിൽ നന്മയുള്ളവർക്കു മാത്രം, കരുണാമയനായ
സർവ്വശക്തൻ അനുവദിച്ചു തരുന്ന സൗഭാഗ്യമാണു.
അതിനെ "ഖുദറത്തു" എന്നോ "കറാമത്തു" എന്നോ നമുക്കു വിശേഷിപ്പിക്കാനാവും...
ചികിത്സിക്കുന്നവരുടെ കൈകളിലും മനസ്സിലും ,പുണ്യവും ദൈവവും ഉണ്ടാവണം......
ആ നേരം.....
ആ സമയത്തു...
അപ്പോഴേ ഏതൊരു ചികിത്സയും വിജയിക്കൂ.
ഒരാളെ മരണത്തിൽ നിന്നും മടക്കി വിളിക്കാനാവൂ.
43കളുടെ തുടക്കം മുതൽ ദശാസന്ധി യുടെ തുടക്കം സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു...
ഇത്ര പെട്ടെന്ന് അതു വന്നണയുമെന്നു തോന്നിയിരുന്നില്ല...
അന്ന് ഒരു ശനിയാഴ്ചയായിരുന്നൂ. പൊതുവേ ഓഫീസിൽ തിരക്ക് കുറഞ്ഞ നാൾ. പലരും സമയം ചിലവിടാൻ എന്നെ ഓർക്കുക അപ്പോഴാണു.
യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർമാരോ, സെക്രട്ടറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഒക്കെ ഫ്രീടൈം സ്പെൻഡ് ചെയ്യാൻ വരുന്ന ദിവസമാണതു.....ശനി.
അന്ന് അതിഥിയായി എത്തിയതു സെൻെറർ ഫോർ ഡവലപ്‌മെന്റ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വേണു വാണു.
ഭാര്യ കാനറ ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ചിൽ സീനിയർ മാനേജറാണന്നു. അവരെ ഓഫീസിലേക്ക് ട്രെയിൻ കയറ്റി വിട്ടിട്ടുള്ള വരവാണു. ..
ഏറെ നേരം ധാരാളം കാര്യങ്ങൾ സംസാരിച്ചിരുന്നു. സംഖ്യാ ജോതിഷത്തിൽ വിശ്വസിക്കുന്ന ആളാണു വേണൂ.
പോകാനായി എണീക്കുബോൾ പറഞ്ഞു....13എന്ന മോശം നമ്പറിനെ കുറിച്ച് പഠിച്ചു കൊണ്ടു ഇരിക്കുകയാണെന്നു...
പെട്ടെന്ന് എന്നോടു ചോദിച്ചു.......
നിസാറിൻെറ ഡേറ്റു ഓഫ് ബർത്ത് എത്രയാ?
April 26......
ഞാനും ചോദിച്ചു വേണുവിന്റെയോ?
കൈ നീട്ടാൻ ആവശ്യപെട്ടു കൊണ്ടു അയ്യാൾ എൻെറ കൈവെള്ള യിൽ ഡോട്ട് പെൻകൊണ്ടു എഴുതി April 26 .. എന്നെക്കാൾ 2വർഷം മൂപ്പുമുണ്ടു ജനനത്തിനു.
വേണുവിന്റെ മകളുടെ എഞ്ചിനീയറിംഗ് പാസ്സായ സ്പ്നങ്ളും പങ്കു വച്ചു
അയ്യാൾ യാത്ര പറഞ്ഞിറങ്ങി......
അടുത്ത ഒരുനാൾ രാവിലെ വീട്ടിലെ ലാൻഡ് ലൈൻ നിർത്തില്ലാതെ മുഴങ്ങണൂ..
ഓടിപ്പോയി എടുത്തൂ.
എൻെറ ഓഫീസിലെ സ്റ്റാഫാണു വിളിക്കുന്നതു......
"സാർ,
നമ്മുടെ ഓഫീസിൽ വരണ വേണു സാറില്ലേ, ഭാര്യയെ റെയിൽവേ സ്റ്റേഷനിൽകൊണ്ട് വിട്ടിട്ടു മടങ്ങും വഴി K.S.R.T.C bus അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചു ആക്സിഡൻറായി....മരണപ്പെട്ടു"😢
എൻെറ മനസ്സ് തളർന്നു,
ആശുപത്രിയിലെ പതിനഞ്ചു ദിവസത്തെ എൻെറ ICUവാസശേഷം ഞാൻ പൂർവ്വാധികം കരുത്തനായി വീട്ടിലെത്തിയപ്പോൾ ,കേരളത്തിലെ അതിപ്രഗത്ഭനായ തിരക്കുള്ള ഹൃദയ ചികിത്സാവിദഗ്ദ്ധൻെറ appointment മായി ആദ്യം വീട്ടിലോടിയെത്തിയ സുഹൃത്തിൻെറ മരണ വിവരമാണു ഫോണിലൂടെ എന്നെ തളർത്തുന്നതു.............
🌏

പാളയം നിസാർ അഹമ്മദ്‌ .

Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ 07-2-2014ൽ പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️

Tuesday, 3 April 2018

ജീവിത ദുരിതം നൽകിയ അവളുടെ മനശക്തിയെ ഞാൻ മനസ്സാ പുകഴ്ത്തി🏅

ഇന്നലെ രാവേറെയായി തുടങ്ങിയ ട്രെയിൻ യാത്രയാണു. എമർജൻസി ലോവർ ബർത്ത് ക്വട്ടയിൽ ടിക്കറ്റു കിട്ടാൻ CMൻെറ ഓഫീസിൽ നിന്ന് കത്ത് വാങ്ങി കൊടുത്തിട്ടും സംശയമാ യിരുന്നു.അത്രയും തിരക്കാർന്ന തീവണ്ടിയാണു . സെക്രട്ടറിയേറ്റിനുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർ സൗഹൃദവലയത്തിൽ ഉള്ളതിനാൽ പല കാര്യ ങ്ങളും പെട്ടെന്ന് നടക്കും. ഗുരുതരമായ രോഗ ങ്ങൾക്കുള്ള ചികിത്സാ രേഖകൾ  ഉള്ള വരെ കഴിഞ്ഞേ മറ്റുള്ളവരുടെ EQ(എമർജൻസി ക്വാട്ടാ)പരിഗണിക്കപ്പെടുകയുള്ളൂ.
                                    
      2️⃣പിതാവിനു സതേൺ റെയിൽവേയിൽ 45വർഷത്തെ സർവ്വീസ് ഉണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് ആയി തിരുവനന്തപുരം സെൻട്രലിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് പിൽക്കാലത്തു തീവണ്ടി യാത്രകളിൽ ആ അറിവും, സേവനവും എനിക്കും ഉപകാര പ്പെട്ടിരുന്നു. നസീർമാമാ മദ്രാസിൽ താമസി ച്ചിരുന്ന കാലത്തു ഞങ്ങളുടെ അടുത്ത സ്വന്തക്കാർ സിനിമകളുടെ ആദ്യ കാലത്ത്  അവിടേക്ക്  യാത്ര പോകാൻ പിതാവിന്റെ സൗജന്യ യാത്രാ രേഖകളായി രുന്നു ഉപയോഗി ച്ചിരുന്നതു--അതൊരു കാലം...... വിവിധ തരത്തിൽ ഒരുപാട് ബന്ധുക്കൾ അവർ ക്ക് ആയപ്പോൾ പലരും കിടന്ന കിടപ്പേ മറന്നു... ഈ ഞങ്ങളേയും• പഴയ പെട്ടികൾ ചികയുമ്പോഴാ ണു ഈരേഖകൾ ഞങ്ങളുടെ കണ്ണുകളിൽ കാണുക• അങ്ങനെ ഒന്ന് പണ്ടു സംഭവിച്ചിട്ടേയി ല്ലെന്നു ഇപ്പോൾ മലക്കം മറിയുന്ന ബന്ധുജന ങ്ങളും ഞങ്ങൾക്ക്  ഉണ്ടേ• പ്രത്യേക അസുഖ ത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻറ റിലും, റീജിയണൽ കാൻ സർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.ഒരുവയസ്സും നാലു വയസ്സുമൊക്ക പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സിനു കീഴേയും മേലേയും ഉള്ള കുട്ടികളുമുണ്ടു. ഘനീഭവിച്ച ദു:ഖത്തോടു കൂടിയ മാതാപിതാ ക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിലെടുത്തു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ.....
 
                     3️⃣മൂക്കിൽ നിന്നു തലയിലേക്കും, ശരീരത്തിൻെറ മിക്ക ഭാഗത്തേക്കും ഒട്ടിച്ചു വച്ചിരിക്കുന്ന ആശുപത്രി കുഴലുകൾ.  തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ ഭക്ഷണ വും,മരുന്നും സമയാസമയം നൽകുന്നതിനു മാവാം .നാൽപ്പതു നാൽപ്പത്തിയഞ്ചു വയസ്സിന കത്തുള്ള മാതാപിതാക്കളാണു പലരും. അവരുടെ തന്തയോ തള്ളയോ ഒക്കെ കൂടെ ഉണ്ട് ചിലർക്കു. വിവാഹ ശേഷവും പെൺമക്ക ളുടെ വിധിയോർത്തു കേഴുന്നവർ. അങ്ങനെ അല്ലാത്തവരും ഉണ്ട്. ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവരാണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കല ങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്ക യിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 40 വയസ്സ് വരാം. ഭർത്താവിന് ഒരു 45 ഉം ഞാൻ ഊഹിച്ചു. മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ ഉണ്ടു അയ്യാളിൽ.  ഊശാൻ താടിക്കാരൻ• ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു.  കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തി നിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു ചവിട്ടേറ്റു. 
             
              4️⃣ രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെകിടന്നു. രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ. ഒന്നു പരിചയപെടണം . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി• ബ്രയിൻ ട്യൂമറോ,കാൻസറോ, ഹൃദയ ചികിത്സയോ ആവാം•ഇത്രയും അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ priority ticket കിട്ടാൻ അവർക്കു മറ്റു വഴിയൊന്നുമില്ല• ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാ ണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..5മിനിറ്റ് പോലും കണ്ണു അട ഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെ യുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണ ഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. 'പാവം' ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കും 'പാവം' തോന്നി. തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേ ക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു. എന്തോ മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി•                                
ഏതിനും ഞാൻ ചോദിച്ചു:  
പോരെന്താ?                                                                സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്•

                               (5️⃣)
Husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഉവ്വോ
ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല മുഖശ്രീയുള്ള കുട്ടി . പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!
husനു എവിടാ പണി?
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ വിളയാടുക. രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.🐦
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടു ഉണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോർത്തു🐦
ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു•

                  6️⃣അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.   ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ  സ്തുതിച്ചു.
"ഹസ്ബു നള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"
("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper." )-
കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....
എനിക്കെന്തോ ജാള്യത തോന്നി. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു. പത്താം തരത്തിൻെറ നിഷ്കള ങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?.


            7️⃣ഞാനൊന്നു ചൂളി.  നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട്, ചെവിയി ലും, തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്ര യിലും വേഷം. ഇത്രേംകണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്ട് പോണം. വെള്ളിനേഴി, ചേർപ്പുള ശ്ശേരി, കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കടാം പഴിപുറത്തും, തിരുവില്വാ മലയിലും ,തിരുമന്ധാംകുന്നിലും പോകണം🎄
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തു ക്കൾ ഉണ്ടവിടെ ചാരിറ്റി സേവനങ്ങൾ ക്കും,റിപ്പോർട്ടിങ്ങിനുമായി🐦ഞാൻപറഞ്ഞു നിർത്തി. വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു "ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!


                            8️⃣പിന്നെ പറഞ്ഞു:"നിസാറിക്ക ഇറങ്ങിക്കൊള്ളൂ.  രണ്ടു സ്റ്റേഷൻ കഴിഞ്ഞു വേണം എനിക്കിറങ്ങാൻ.....മേലാറ്റൂർ! മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."അവളെ നോക്കാതെ ഞാൻ പറഞ്ഞു.................
"നിശ്ചയമായും പ്രാർത്ഥിക്കും"....... നമ്പർ തരൂ ഞാൻ വിളിക്കാം.  ഫോണിൽ നമ്പർ  അടിച്ചു  ചേർക്കുമ്പോൾ ചുറ്റിലും  എൻ്റെ  കണ്ണുകൾ ആ ഊശാൻ താടിക്കാരനെ തിരയുന്നുണ്ടായിരുന്നു  യാത്ര ചൊല്ലാൻ•
ദുരിത കാലം നൽകിയ അവളുടെ മന:ശക്തി യെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
🔥പരമനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...അതാണു മെസ്മരിസം.... അല്ലെങ്കിൽ ടെലിപ്പതി.... അതുമല്ലെങ്കിൽ മെൻറലിസം........🔥
"ഹസ്ബനള്ളാഹു ന അ' മൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"  നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു🌹പാളയം നിസാർ അഹമ്മദ്                        Copyright © All Rights reserved       പകർപ്പവകാശം പ്രസാധകനു മാത്രം ©          🚨Stat Counter Weekly Analytics report പ്രകാരം വിവിധ വിദേശ രാജ്യങ്ങളിൽ ധാരാളം വായനക്കാരെ നേടിയതു.