2️⃣പിതാവിനു സതേൺ റെയിൽവേയിൽ 45വർഷത്തെ സർവ്വീസ് ഉണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് ആയി തിരുവനന്തപുരം സെൻട്രലിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് പിൽക്കാലത്തു തീവണ്ടി യാത്രകളിൽ ആ അറിവും, സേവനവും എനിക്കും ഉപകാര പ്പെട്ടിരുന്നു. നസീർമാമാ മദ്രാസിൽ താമസി ച്ചിരുന്ന കാലത്തു ഞങ്ങളുടെ അടുത്ത സ്വന്തക്കാർ സിനിമകളുടെ ആദ്യ കാലത്ത് അവിടേക്ക് യാത്ര പോകാൻ പിതാവിന്റെ സൗജന്യ യാത്രാ രേഖകളായി രുന്നു ഉപയോഗി ച്ചിരുന്നതു--അതൊരു കാലം...... വിവിധ തരത്തിൽ ഒരുപാട് ബന്ധുക്കൾ അവർ ക്ക് ആയപ്പോൾ പലരും കിടന്ന കിടപ്പേ മറന്നു... ഈ ഞങ്ങളേയും• പഴയ പെട്ടികൾ ചികയുമ്പോഴാ ണു ഈരേഖകൾ ഞങ്ങളുടെ കണ്ണുകളിൽ കാണുക• അങ്ങനെ ഒന്ന് പണ്ടു സംഭവിച്ചിട്ടേയി ല്ലെന്നു ഇപ്പോൾ മലക്കം മറിയുന്ന ബന്ധുജന ങ്ങളും ഞങ്ങൾക്ക് ഉണ്ടേ• പ്രത്യേക അസുഖ ത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻറ റിലും, റീജിയണൽ കാൻ സർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.ഒരുവയസ്സും നാലു വയസ്സുമൊക്ക പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സിനു കീഴേയും മേലേയും ഉള്ള കുട്ടികളുമുണ്ടു. ഘനീഭവിച്ച ദു:ഖത്തോടു കൂടിയ മാതാപിതാ ക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിലെടുത്തു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ.....
3️⃣മൂക്കിൽ നിന്നു തലയിലേക്കും, ശരീരത്തിൻെറ മിക്ക ഭാഗത്തേക്കും ഒട്ടിച്ചു വച്ചിരിക്കുന്ന ആശുപത്രി കുഴലുകൾ. തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ ഭക്ഷണ വും,മരുന്നും സമയാസമയം നൽകുന്നതിനു മാവാം .നാൽപ്പതു നാൽപ്പത്തിയഞ്ചു വയസ്സിന കത്തുള്ള മാതാപിതാക്കളാണു പലരും. അവരുടെ തന്തയോ തള്ളയോ ഒക്കെ കൂടെ ഉണ്ട് ചിലർക്കു. വിവാഹ ശേഷവും പെൺമക്ക ളുടെ വിധിയോർത്തു കേഴുന്നവർ. അങ്ങനെ അല്ലാത്തവരും ഉണ്ട്. ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവരാണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കല ങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്ക യിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 40 വയസ്സ് വരാം. ഭർത്താവിന് ഒരു 45 ഉം ഞാൻ ഊഹിച്ചു. മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ ഉണ്ടു അയ്യാളിൽ. ഊശാൻ താടിക്കാരൻ• ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു. കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തി നിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു ചവിട്ടേറ്റു.
4️⃣ രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെകിടന്നു. രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ. ഒന്നു പരിചയപെടണം . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി• ബ്രയിൻ ട്യൂമറോ,കാൻസറോ, ഹൃദയ ചികിത്സയോ ആവാം•ഇത്രയും അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ priority ticket കിട്ടാൻ അവർക്കു മറ്റു വഴിയൊന്നുമില്ല• ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാ ണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..5മിനിറ്റ് പോലും കണ്ണു അട ഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെ യുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണ ഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. 'പാവം' ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കും 'പാവം' തോന്നി. തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേ ക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു. എന്തോ മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി•
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ വിളയാടുക. രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.🐦
ഞാൻ സ്ഥലം പറഞ്ഞു.
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടു ഉണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോർത്തു🐦
ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു•
6️⃣അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ. ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ സ്തുതിച്ചു.
"ഹസ്ബു നള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"
("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper." )-
കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....
എനിക്കെന്തോ ജാള്യത തോന്നി. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു. പത്താം തരത്തിൻെറ നിഷ്കള ങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?.
7️⃣ഞാനൊന്നു ചൂളി. നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട്, ചെവിയി ലും, തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്ര യിലും വേഷം. ഇത്രേംകണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്ട് പോണം. വെള്ളിനേഴി, ചേർപ്പുള ശ്ശേരി, കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കടാം പഴിപുറത്തും, തിരുവില്വാ മലയിലും ,തിരുമന്ധാംകുന്നിലും പോകണം🎄
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തു ക്കൾ ഉണ്ടവിടെ ചാരിറ്റി സേവനങ്ങൾ ക്കും,റിപ്പോർട്ടിങ്ങിനുമായി🐦ഞാൻപറഞ്ഞു നിർത്തി. വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു "ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
8️⃣പിന്നെ പറഞ്ഞു:"നിസാറിക്ക ഇറങ്ങിക്കൊള്ളൂ. രണ്ടു സ്റ്റേഷൻ കഴിഞ്ഞു വേണം എനിക്കിറങ്ങാൻ.....മേലാറ്റൂർ! മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."അവളെ നോക്കാതെ ഞാൻ പറഞ്ഞു.................
"നിശ്ചയമായും പ്രാർത്ഥിക്കും"....... നമ്പർ തരൂ ഞാൻ വിളിക്കാം. ഫോണിൽ നമ്പർ അടിച്ചു ചേർക്കുമ്പോൾ ചുറ്റിലും എൻ്റെ കണ്ണുകൾ ആ ഊശാൻ താടിക്കാരനെ തിരയുന്നുണ്ടായിരുന്നു യാത്ര ചൊല്ലാൻ•
ദുരിത കാലം നൽകിയ അവളുടെ മന:ശക്തി യെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
🔥പരമനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...അതാണു മെസ്മരിസം.... അല്ലെങ്കിൽ ടെലിപ്പതി.... അതുമല്ലെങ്കിൽ മെൻറലിസം........🔥
"ഹസ്ബനള്ളാഹു ന അ' മൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ" നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു🌹പാളയം നിസാർ അഹമ്മദ് Copyright © All Rights reserved പകർപ്പവകാശം പ്രസാധകനു മാത്രം © 🚨Stat Counter Weekly Analytics report പ്രകാരം വിവിധ വിദേശ രാജ്യങ്ങളിൽ ധാരാളം വായനക്കാരെ നേടിയതു.